ന്യൂദല്‍ഹി: 2013 ഒക്ടോബറില്‍ നരേന്ദ്ര മോദിയുടെ റാലിക്കു തൊട്ടു മുമ്പ് പാട്നയിലുണ്ടായ സ്ഫോടനക്കേസുമായി ബന്ധമുള്ള നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായത്തോടെ എന്‍ഐഎ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
റാഞ്ചിയിലെ സീതിയോ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരോധിത സംഘടനയായ സിമിയിലെ സജീവ പ്രവര്‍ത്തകനും ഇന്ത്യന്‍ മുജാ ഹിദീന്‍ നേതാവുമായ ഹൈദറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
മുജീബുള്ള, ന്യൂമാന്‍, തൗഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പാട്നയിലുണ്ടായ ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു. കേസില്‍ എട്ടുപേരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: