തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കുത്തനെ കൂട്ടിയത് കെഎസ്ആര്‍ടിസിക്ക് ഗുണകരമാകുമെന്ന് ആദ്യം തോന്നുമെങ്കിലും ഇത് തങ്ങള്‍ക്ക് വിനയാകുമെന്നാണ് പല ജീവനക്കാരും കുരുതുന്നത്. കാരണം ലളിതം, യാത്രക്കാര്‍ കുറയും.
ദീര്‍ഘ ദൂരബസുകളില് നിന്നാണ് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. സൂപ്പര്‍ഫാസ്റ്റുകളും ഫാസ്റ്റ് പാസഞ്ചറുകളുമാണ് കൂടുതല്‍ വരുമാനം നല്‍കുന്നത്. ബസ് യാത്രാ നിരക്ക് കുത്തനെ കൂടുമ്പോള്‍ ദീര്‍ഘദൂര യാത്രക്കാര്‍ കൂടുതലും ട്രെയിനിനെ ആശ്രയിക്കുമെന്നതാണ് ആശങ്ക. ട്രെയിനാണെങ്കില്‍ ചെലവ് കുറവ്, അലച്ചിലും ദുരിതവും കുറവ്. യാത്ര സുഖകരം. സമയവും കുറവ് മതി. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് യാത്രക്ക് 59 രൂപ വേണം.
തീവണ്ടിയില്‍ പാസഞ്ചറിന് 15 രൂപയും എക്സ്പ്രസിന് 30 രൂപയും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയ്ക്ക് ബസിന് 121 രൂപ. തീവണ്ടിയില്‍ എക്സ്പ്രസിന് 55 രൂപമാത്രം. എറണാകുളത്തേക്ക് ബസ്സിന് 166 രൂപ .തീവണ്ടിക്ക് 70 രൂപ. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിന് 224 രൂപയും പാലക്കാടിന് 273 രൂപയും ബസ്സിന് നല്‍കേണ്ടി വരുമ്പോള്‍ തീവണ്ടിക്കിത് 90 രൂപയും 105 രൂപയുമാണ്. തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ സുഖമായി പോകണമെങ്കില്‍ ആലപ്പുഴയ്ക്ക് 100, എറണാകുളത്തിന് 125, തൃശൂരിന് 150,പാലക്കാട് 180 എന്നിങ്ങനെയാണ് ചാര്‍ജ്ജ്.
കോഴിക്കോടിന് ജനശദാബ്ദി തീവണ്ടിയില്‍ പോയാല്‍ 115 രൂപ കൊടുത്താല്‍ മതി. സുഖകരമായ യാത്ര വേഗത്തിലുമാകും. എന്നാല്‍ ബസ്സില്‍ പോകാന്‍ കോഴിക്കോടിന് 319 രൂപ നല്‍കണം. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് പാസഞ്ചര്‍ തീവണ്ടിയില്‍ വെറും 15 രൂപ മതി. എക്സ്പ്രസിനു 30ഉം. എന്നാല്‍ ബസ്സിനിത് 50 രൂപയാകും.
നിരക്കിലെ ഈ വലിയ അന്തരം യാത്രക്കാരെ കൂടുതലായി തീവണ്ടിയിലേക്ക് ആകര്ഷിച്ചേക്കുമെന്ന അശങ്കയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. അങ്ങനെ വന്നാല്‍ നിരക്കു വര്‍ദ്ധന കൊണ്ട് പ്രയോജനമില്ലാതെയാകും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: