റോം: ഇറ്റലിയുടെ കറുത്തവര്‍ഗക്കാരനായ സ്ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിക്കുനേരെ വീണ്ടും വംശീയാധിക്ഷേപം. കവര്സിയാനോയില് ഇറ്റാലിയന്‍ ടീമിന്റെ പരിശീലന ക്യാംപിനിടെയാണ് ബെലോട്ടെല്ലിയെ ആരാധകരില്‍ ചിലര്‍ അപമാനിച്ചത്.
സഹകളിക്കാരോടൊപ്പം പരിശീലിക്കുകയായിരുന്ന ബെലോട്ടെല്ലിയെ ചിലര്‍’അസംബന്ധത്തിന്റെ കറുത്ത കഷ്ണം’ എന്നു വിളിച്ചു. അതിനോട് ബെലോട്ടെല്ലി പ്രതികരിച്ചില്ല. എന്നാല്‍ ക്ഷുഭിതനായ താരം റോമിലും ഫ്ലോറന്‍സിലും മാത്രമേ ഇങ്ങനെ നടക്കാറുള്ളുവെന്നു ടീം മേറ്റുകളോടു പരിഭവിച്ചു. അതേസമയം, കോച്ച് സെസാര്‍ പ്രാന്‍ഡെല്ലി സംഭവം നിഷേധിച്ചു.
പരിശീലനം വീക്ഷിക്കാനെത്തിയവര്‍ ബെലോട്ടെല്ലിയെ എന്താണു പറഞ്ഞതെന്നു അറിയില്ലെന്നും നേരമ്പോക്കുള് മാത്രമാണ് താന്‍ കേട്ടതെന്നും പ്രാന്‍ഡെല്ലി വിശദീകരിച്ചു.
ഇത്തരത്തിലെ ശല്യങ്ങള് അവസാനിപ്പിക്കാന്‍ കളിക്കാരെ സഹായിക്കണമെന്ന് സ്ട്രൈക്കര്‍ സിറോ ഇമ്മോബെയില്‍ ആവശ്യപ്പെട്ടു. ഇതു ഒറ്റപ്പെട്ട സംഭവമാണെന്നും. എങ്കിലും അംഗീകരിക്കാനാവില്ലെന്നും ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രതികരിച്ചു.
ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്റെ താരമായ ബെലോട്ടെല്ലി കരിയറിലുനീളം വംശീയാധിക്ഷേപത്തിന് ഇരയായയാളാണ്. ഗോളടിച്ചശേഷമുള്ള ആഘോഷങ്ങളെ വംശവെറിയന്മാര്ക്ക് മറുപടി പറയാനുള്ള അവസരമാക്കി ബെലോട്ടെല്ലി മാറ്റാറുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: