പെരുമ്പാവൂര്‍: വിദ്യാലയങ്ങള്‍ തുറക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോ ട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസുകളില്‍ പരിശോധന ശക്തമാക്കി. പെരുമ്പാവൂരില്‍ ജോയിന്റ്ആര്ടിഒ ഷാജി മാധവന്റെ നിര്‍ദ്ദേശപ്രകാരണമാണ് ബസുകളില്‍ പരിശോധന നടത്തിയത്. ചില സ്വകാര്യ ബസുകളില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പെരുമ്പാവൂര്‍ കൊച്ചുപുരയ്ക്കല്‍ കടവ് റൂട്ടിലോടുന്ന ഒരു ബസിന്റെ പര് മിറ്റ് റദ്ദാക്കുകയും ചെയ്തു. 365 ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കുന്നില്ലെന്ന പരാതിയും ചില സ്വകാര്യ ബസുകളെ കുറിച്ച് നിലവിലുണ്ട്. ഇ ക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര് ത്ഥികള്,സ്കൂള്‍ കോളേജ് അധികൃതര്‍, രക്ഷിതാക്കള്‍ എന്നിവ രും ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ക്ക് പരാതി നല്‍കിയിതിന്റെ അ ടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസുകളില്‍ വാതിലുകള്‍ ഘടിപ്പിക്കുന്നതിലെ അപാകത, എമര്‍ജന്‍സി വാതില്‍ തുറക്കാത്ത രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നവ, മുതിര്‍ന്നവര്‍ക്ക് സീറ്റ് അനുവദിക്കാത്ത വാഹനങ്ങള്‍, കുട്ടികളോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുള്ള ബസുകള്‍ എ ന്നിവയിലാണ് പരിശോധന നടത്തിയത്. സ്പീഡ്ഗവര്ണ്ണര് ഘ ടിപ്പിക്കാത്ത ഒരു ബസിനെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. ഇതിന്റെ സ്പീഡ് ഗവര്‍ണര്‍ പൊട്ടിച്ച നിലയിലായിരുന്നു. സ്വകാര്യ ബസ്സ്റ്റാന്റില് 40 ബസുകളാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: