ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷസ്ഥാനത്ത് തന്നെ വീണ്ടും കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റുകയും പകരം സുനില്‍ ഗവാസ്കറെയും ശിവലാല്‍ യാദവിനെയും ചുമതലപ്പെടുത്തുകയും ചെയ്ത ബഞ്ചില്‍ തന്നെ ഹര്‍ജി നല്കാന് ജസ്റ്റിസ് ബി. എസ് ചൗഹാന് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ. കെ പട്നായിക് അധ്യക്ഷനായ സുപ്രീംകോടതിയുടെ ബഞ്ചാണ് വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീനിവാസനെ അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റിയത്.
ഐപിഎല്‍ വാതുവയ്പ്പു കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഭാരവാഹികൂടിയായ മരുമകന് ഗുരുനാഥ് മെയ്യപ്പന് ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. ഈ വിലക്ക് നീക്കിയെടുക്കാനാണ് ശ്രീനിവാസന് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: