തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ബിജെപിക്ക്, മോദിക്ക് വന്‍തോതില്‍ മുസ്ലിം വോട്ടുകള്‍ ലഭിച്ചതിനെക്കുറിച്ച് ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറും ഇന്ത്യന്‍ ഇസ്ലാമിക്കള്ച്ചറല് സെന്റര്‍ പ്രസിഡന്റുമായ സിറാജുദ്ദീന് ഖുറേഷി…
നരേന്ദ്രമോദിയും ബിജെപിയും നേടിയ ഈ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?
സദ്ഭരണത്തിനുവേണ്ടിയാണ് ഇക്കുറി എല്ലാവിഭാഗത്തില്പ്പെട്ടവരും വോട്ട് ചെയ്തത്. അതിെന്റ ഫലമാണ് ഈ വലിയ വിജയം.മതേതരപ്പാര്‍ട്ടികള്‍ മതാടിസ്ഥാനത്തിലുള്ള വോട്ട് ധ്രുവീകരണത്തിന് കിണഞ്ഞു ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ധാരാളം മുസ്ലിം വോട്ടുകള്‍ ഇക്കുറി ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. മുസ്ലീങ്ങളും വലിയ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ യാതൊരു ഭയാശങ്കയും കൂടാതെയാണ് ബിജെപിക്ക് വോട്ട് ചെയ്തത്.
പ്രതിപക്ഷം ഗുജാറാത്ത് കലാപം പ്രചാരണ വിഷയമാക്കിയിട്ടും മുസ്ലിംവോട്ടുകള് എന്തു കൊണ്ട് ബിജെപിക്കെതിരെ ഏകീകരിച്ചില്ല?
ഇന്ത്യയിലെ മറ്റുള്ളവരെപോലെതന്നെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് മുസ്ലിങ്ങളും. മതേതരപാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ അരക്ഷിതത്വമാണ് മുസ്ലിങ്ങളില്‍ ഉണ്ടാക്കുന്നത്.
അതുകൊണ്ടുതന്നെയാണ് മുസ്ലിങ്ങള്‍ അക്കൂട്ടരെ എതിര്‍ക്കുന്നതും. ഗുജറാത്ത് കലാപക്കാര്യമാണ് അവര്‍ എടുത്തെടുത്തു പറയുന്നത്.അതിെന്റ മറവില്‍ അവരുടെ പാര്‍ട്ടികളുടെ ഭരണത്തിന് കീഴില്‍ നടന്ന കലാപങ്ങള്‍ മൂടിവയ്ക്കാമെന്നാണ് അവര്‍ കരുതിയത്. ഉത്തര്‍പ്രദേശിലെ നെയ്ത്തുകാരുടെയും പിച്ചളപ്പാത്രനിര്മ്മാണതൊഴിലാളികളുടെയും കൊല്ലപ്പണിക്കാരുടെയും അവസ്ഥയെടുക്കൂ, സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് ഈ വിഭാഗങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അവരെ നിരാകരിക്കുന്നവര്‍ക്ക് മതത്തിന്റെ പേരിലാണെങ്കിലും വോട്ടുചെയ്യാനാകുമോ? ഈ പാര്‍ട്ടികള്‍ ശരിക്കും മതേതരപാര്ട്ടികളാണെങ്കില് അവരുടെ ഭരണത്തിന് കീഴില്‍ കലാപങ്ങള്‍ നടക്കാന്‍ പാടില്ല.തങ്ങളുടെ പേരിലാണ് തെരഞ്ഞെടുപ്പ് എങ്കിലും തങ്ങള്‍ക്ക് അതിെന്റ ഒരു ഫലവും ലഭിക്കാറില്ലെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഫലം മറ്റ് പാര്‍ട്ടികള്‍ക്ക് ഒരു പാഠമായിരിക്കും. മുസ്ലിങ്ങളുടെ വോട്ട് എന്നും തങ്ങള്‍ക്കായിരിക്കുമെന്ന് ഇനി അവര്‍ ചിന്തിക്കേണ്ട.
വിജയിച്ച പാര്‍ട്ടിയില്‍ ഒരു മുസ്ലിം എംപിപോലുംമില്ലെന്നതില് ആകുലതയുണ്ടോ?
66 വര്‍ഷമായി മുസ്ലീം വിഭാഗത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കിയിരുന്നത്. എന്നും മറ്റുള്ള പാര്‍ട്ടികള്‍ക്കായിരുന്നു അവര്വോട്ട് ചെയ്തിരുന്നതും. ഇക്കുറി അത് മാറി, ബിജെപിയ്ക്ക് വോട്ട് ചെയ്തു. ആ പാര്‍ട്ടി ഭരണത്തില്‍ എത്തുകയും ചെയ്യ്തു. ഇനി മോദിയെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ അനുവദിക്കണം. മതേതരപാര്ട്ടികളാണ് ബിജെപിക്കെതിരായ ഭയം വളര്‍ത്തിയത്. ശരിയാണ്, ഒരു മുസ്ലീം എംപിപോലും ഇല്ല, ബിജെപി മുസ്ലിം വിഭാഗത്തിലെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയതാണ് പക്ഷേ അവര്‍ പരാജയപ്പെട്ടു.
പ്രതിനിധികള്‍ ഇല്ലാത്തതില്‍ ആശങ്കയില്ലേ?
തെരഞ്ഞെടുപ്പില്‍ ബിജെപി ജാതീയമായ എല്ലാ കടമ്പകളും മറികടന്നു കഴിഞ്ഞു. സര്‍ക്കാര്‍ മറ്റ് പൗരന്മാരെപോലെ മുസ്ലിം വിഭാഗത്തെയും മനസിലാക്കണം, അവര്‍ക്കും വിദ്യാഭ്യാസം വേണംജോലി വേണം, അവരുടെ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി വേണം, സാമ്പത്തിക വികസനം വേണം, കലാപരഹിത അന്തരീക്ഷത്തില്‍ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായം വേണം.
പുതിയ ഭരണത്തോട് എങ്ങനെ പ്രതികരിക്കും ?
നിഷേധാത്മക സമീപനം കളയണം. അശുഭചിന്തകള്‍ വേണ്ട.എന്താണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിലയിരുത്തുക.പുതിയ സംഭവ വികാസങ്ങളിലേക്ക് തുറന്ന മനസും തുറന്ന ചിന്തകളുമാണ് വേണ്ടത്. തിരക്കിട്ട തീരുമാനങ്ങള്‍ വേണ്ട. മോദിയുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്നാണ് നോക്കുന്നത്.അല്ലാതെ അദ്ദേഹത്തിന്റെ കഴിഞ്ഞകാലത്തെക്കുറിച്ചല്ല ചര്‍ച്ച ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: