തിരുവനന്തപുരം: സഹകരണ ബാങ്ക് വായ്പയിലുളള പലിശ ഒരു ശതമാനം കുറച്ച് 15 ആക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി കൂടിയ സഹകരണ ബാങ്കുകളുടെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. വായ്പയെടുക്കുന്ന ജനങ്ങള്‍ ബ്ലേഡ് മാഫിയയുടെ കെണിയിലകപ്പെടുന്നത് ഒഴിവാക്കാനാണിത്. അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം വായ്പകള്‍ ലഭ്യമാക്കും. അപേക്ഷിക്കുന്നതിന്റെ പിറ്റേദിവസം 5000 രൂപ വരെ ജാമ്യമില്ലാതെ കൊടുക്കും. സ്വര്‍ണപ്പണയത്തില്‍ 25 ലക്ഷം വരെ വായ്പ നല്‍കാനും തീരുമാനമായി.
സഹകരണ ബാങ്കുകള്‍ വഴി നല്കുന്ന വായ്പകളുടെ പരിധി വര്‍ദ്ധിപ്പിക്കും. സ്വര്‍ണ്ണപ്പണയ വായ്പ 12 ശതാമനം പലിശ നിരക്കിലാണ് 25 ലക്ഷം വരെ നല്‍കുന്നത്. ചെറുകിട മത്സ്യ കച്ചവടം ഉള്‍പ്പെടെ കച്ചവടക്കാര്‍ക്കും മറ്റും 5000 രൂപ വരെ സ്വന്തം ജാമ്യത്തില്‍ നല്‍കും. അപേക്ഷ ലഭിച്ചാല്‍ അന്നുതന്നെയോ അടുത്തദിവസമോ വായ്പ ലഭ്യമാകും. പതിനായിരം രൂപ വരെ ജാമ്യം സ്വീകരിച്ചും വായ്പ നല്‍കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നിലവില്‍ വരും. പതിനായിരത്തിനു മുകളിലുളള വായ്പകളില്‍ അപേക്ഷ ലഭിച്ച് പരമാവധി 15 ദിവസത്തിനകം നടപടി സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളില്‍ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാക്കും. ചില കേന്ദ്രങ്ങളില്‍ ഞായറാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കും.
കൂടാതെ പിഗ്മി കളക്ഷന്‍ ഏജന്റുമാര്‍ വഴി 5000 രൂപയുടെ വായ്പ വീടുകളില്‍ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നും യോഗാനന്തരം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നബാര്‍ഡ് വഴി നല്കുന്ന കാര്‍ഷിക വായ്പ തിരിച്ചടവ് കൃത്യമായി നടത്തുന്നവര്‍ക്ക് പലിശരഹിതമാക്കുന്ന കാര്യവും. സഹകരണ ബാങ്ക് വായ്പ എടുക്കുന്നവര്‍ മരിക്കുന്ന സന്ദര്‍ഭത്തിലും ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസരങ്ങളിലും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന കാര്യവും പരിശോധിക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ.എം. മാണി, സി.എന്‍. ബാലകൃഷ്ണന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: