മുണ്ടക്കയം: കുപ്രസിദ്ധ മോഷ്ടാവ് തീവട്ടി ബാബു മുണ്ടക്കയത്ത് പിടിയിലായി. കൊല്ലം പുത്തന്കുളംചിറക്കരവില് നന്ദുഭവനില്‍ ബാബു (തീവെട്ടി ബാബു-52)നെയാണ് മുണ്ടക്കയം എസ്ഐ എം.ജെ. അരുണ്‍ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ മുണ്ടക്കയം തീയറ്റര്‍ ജങ്ഷനില്‍ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് നൂറോളം കേസില്‍ പ്രതിയായ ബാബുവാണന്നു മനസ്സിലായത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നുംമോഷണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ലിവര്‍, സ്ക്രൂഡ്രൈവര്‍, കൈഉറകള്‍ എന്നിവ കണ്ടെത്തി.
ഇരുപത്തിയഞ്ചു വര്‍ഷമായി മോഷണം നടത്തിവരുന്ന ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ നൂറിലധികം മോഷണങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്നതായി പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് മുണ്ടക്കയത്ത് ഒരു വീട്ടില്‍ മോഷണം നടത്തുകയും ബൈക്ക് മോഷ്ടിച്ചു മുങ്ങുന്നതിനിടയില്‍ തൃശൂരിലെ ഒല്ലൂരില്‍ വെച്ച് മറ്റൊരു വാഹനത്തിലിടിച്ചു അപകടമുണ്ടാവുകയും ചെയ്തിരുന്നു. അപകടം സംബന്ധിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്ത യെ തുടര്‍ന്ന് ഇയാളെ പറ്റി നടത്തിയ അന്വേഷണത്തിലാണ് വന്‍ മോഷ്ടാവാണന്നു പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ ജനുവരിയില്‍ കുറുപ്പും പടിയില്‍ ഒരു വീട്ടില്‍ കയറി ഇരുപത് പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലാവുകയും മൂന്നു മാസക്കാലം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
പാരിപ്പളളി പൊലീസ്സ്റ്റേഷന്റെ പരിധിയില്‍ ഗുണ്ടാ ആക്ട് പ്രകാരം 2012ല്‍ രണ്ടു തവണ അറസ്റ്റിലായ ഇയാള്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുണ്ടക്കയം, മണിമല, എരുമേലി, കോട്ടയം,പൊന്‍കുന്നം, പാലാ, കുറുപ്പുംപടി, വര്‍ക്കല,കൊല്ലം, പാരിപ്പളളി, തിരുവനന്തപുരം, തിരുവനന്തപുരം പോര്‍ട്ട്, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍,ഒല്ലൂര്‍, തൃശൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 100ല്‍ അധികം മോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണ്. മുണ്ടക്കയത്ത് വാഹനം മോഷ്ട്ടിച്ചകേസും മണിമലയില്‍ രണ്ടു വീടു കുത്തി തുറന്ന് സ്വര്‍ണം കര്‍ന്ന കേസും നിലവിലുണ്ട്.
കോടതിയില്‍ എത്തുന്ന കേസുകളില്‍ അഭിഭാഷകനില്ലാതെ തനിയെ വാദിക്കുന്ന പ്രത്യേകതയും ഇയാള്ക്കുണ്ടന്ന് പൊലീസ് പറഞ്ഞു. ഗ്രേഡ് എസ്.ഐ.മുഹമ്മദ് സുബൈര്‍, എഎസ്ഐ എ.എം.മാത്യു, എസ്.സി.പി.ഒമാരായ അനൂപ് കുമാര്‍, എം.എ.സുധന് എന്നിവര്‍ ചേര്‍ന്നാണ് രാത്രികാല പട്രോളിങ്ങിനിടെ ബാബുവിനെ പിടികൂടിയത്. കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: