ഗാന്ധിനഗര്‍: ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ആനന്ദിബെന്‍ പട്ടേല്‍ അധികാരമേറ്റു. കഴിഞ്ഞ ദിവസം ബെന്നിനെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഗവര്‍ണ്ണര്‍ കമല ബെനിവല്‍ സത്യവാചകം ചോല്ലികൊടുത്തു. തുടര്‍ന്ന് 20 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതിക്ക് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നരേന്ദ്രമോദിക്ക് പുറമേ ബിജെപി നേതാക്കളായ രാജ്നാഥ് സിംഗ്, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെറ്റ്ലി, സുഷമസ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, സുബ്രഹ്മണ്യന് സ്വാമി എന്നിവരും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചവാന്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തല്സഥാനം രാജിവെച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്തിയായി തെറഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: