കൊല്ലം: മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി ആര്. ബാലകൃഷ്ണപിള്ള വായില്‍തോന്നിയത് എന്തും പറയും എന്ന് എസ്എന്‍ഡിപി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . കൊല്ലം എസ്.എന്‍. കോളജ് റിട്ട. സ്റ്റാഫ് അസോസിയേഷന്റെ 10 വാര്‍ഷിക സമ്മേനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍നിര്‍ത്തി സ്വന്തം മകന്റെ മന്ത്രിസ്ഥാനം നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം മുമ്പ് ആവേശംകയറി സ്വന്തം മകനെ മന്ത്രിസഭയില്‍നിന്ന് മാറ്റുവാന്‍ നടത്തിയ പ്രകടനങ്ങള്‍ കേരള ജനത മറന്നിട്ടില്ലെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഈ ശ്രമത്തെ ശക്തിയായി എതിര്‍ക്കുന്നത് ഐ ഗ്രൂപ്പിന്റെ മന്ത്രിമാര്‍ കുറയുമെന്ന ഭയത്താലാണ്. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും കീഴിലുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ശമ്പളം കുറവായതുകൊണ്ട് പ്രിന്‍സിപ്പല്‍ നിയമനത്തിനും അധ്യാപക നിയമനത്തിനും ആളെ കിട്ടാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ എട്ട് പേര് മാത്രമാണ് അപേക്ഷിച്ചത്. അതില്‍തന്നെ രണ്ടുപേര്‍ മാത്രമാണ് യോഗ്യതനേടിയത്. ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള കോളേജുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന് നേടുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും അന്യജാതിക്കാരാണ്. ഈ അധ്യയന വര്‍ഷം മൂന്ന് വെറ്റിനറി കോളേജുകള്‍ (ചാത്തന്നൂര്‍, പുല്‍പ്പള്ളി, പത്തനംതിട്ട) തുടങ്ങുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൂടാതെ 12 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. തൊഴില്‍ പരിശീലനക്ലാസുകള്‍ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ നല്‍കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രീതിനടേശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: