തൃശൂര്‍: ഹിന്ദു സംഘടനാ നേതാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഹൈന്ദവ ആരാധനാ വിശ്വസങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്ത ഡിവൈഎസ്പി വര്‍ഗ്ഗീസിനെയും എസ്ഐ ജിജോയേയും സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത് വധശ്രമത്തിന് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു ആവശ്യപ്പെട്ടു. ഈ ആവശങ്ങള്‍ ഉന്നയിച്ച് തൃശൂര്‍ റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ ഹൈന്ദവ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂര്‍ക്കനാട് ക്ഷേത്രഭൂമിയിലൂടെയുള്ള അന്യമത ആരാധന നിരോധന ഉത്തരവ് മറികടന്ന് അമ്പ് പ്രദക്ഷിണത്തിന് അനുമതി നല്കി ക്രൈസ്തവ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡിവൈഎസ്പി. ആ നിയമലംഘനം ചോദ്യം ചെയ്ത ഹൈന്ദവ നേതാക്കളെ പോലീസ് ആക്രമിക്കുകയായിരുന്നു. സംസ്ഥാന നേതാക്കളായ കെ. പി. ഹരിദാസ്, ആര്. വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവര്‍ക്ക് പരിക്കേറ്റിട്ടും, കെ. പി. ഹരിദാസിന്റെ ഇടതുകണ്ണ് ലാത്തിയടിയില്‍ തകര്‍ന്നിട്ടും ഒന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് ചിലരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് മൂര്‍ക്കനാട് സംഘര്‍ഷത്തിന്റെ പ്രധാന കാരണം.
മൂര്‍ക്കനാട് ക്ഷേത്രഭൂമി കയ്യടക്കാനുള്ള ആസൂത്രിത ശ്രമമാണ് ക്രൈസ്തവസഭ-ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ട് നടത്തുന്നത്. നീതി നിഷേധത്തെ ചോദ്യം ചെയ്ത ഹൈന്ദവ സംഘടനാ നേതാക്കളെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഡിവൈഎസ്പി വര്‍ഗീസിന് പിന്തുണ നല്‍കിയത് സഭയും ക്രൈസ്തവ രാഷ്ട്രീയ നേതൃത്വവുമാണെന്നും ഇ. എസ്. ബിജു പറഞ്ഞു.
മൂര്‍ക്കനാട് വിഷയത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. പാലിയേക്കര ടോള്‍ സമരം ഉള്‍പ്പെടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി. കെ. വിശ്വനാഥന്, ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി. ജി. കണ്ണന് എന്നിവരും സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പി. സുധാകരന് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി മധുസൂധനന് കളരിക്കല്‍ നന്ദിയും പറഞ്ഞു.
നേരത്തെ തെക്കെ ഗോപുരനടയില്‍ നിന്നും നഗരം ചുറ്റി ആരംഭിച്ച മാര്‍ച്ച് പോലീസ് കണ്ട്രോള് റൂമിന് സമീപം പോലീസ് തടഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് നേതാക്കളായ പ്രസാദ് കാക്കശ്ശേരി, എ. എ. ഹരിദാസ്, ഇ. ടി. ബാലന്, കെ. കേശവദാസ്, സുനില്‍കുമാര്‍ ആറാട്ടുപുഴ, രാജന് കുറ്റുമുക്ക്, മിനി മനോഹരന്, ഗീത ഉദയശങ്കര്‍, രാജീവ് ചാത്തംപിള്ളി, വി. മുരളീധരന്, കെ. ആര്. ദേവദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: