മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് മന്ത്രി(92) അന്തരിച്ചു. സുനില്‍ ഗാവസ്കറുടെ അമ്മാവന് കൂടിയായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് ഒന്നു മുതല്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു.
ഇന്ന് ഏഴ് മണിയോടെ അദ്ദേഹത്തിന് വീണ്ടും നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്ന മന്ത്രി ഇന്ത്യയ്ക്ക് വേണ്ടി നാല് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുംബൈയെ പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.
1960 കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറായിരുന്നു. 1988-92 കാലത്ത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അദ്ധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: