കൊച്ചി: അനുദിനം വര്‍ദ്ധിച്ചു വരുന്ന ക്ഷേത്രം അധികൃതരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ഇതിനെതിരെ നിരവധി പരാതികളും ഉയരുന്നുണ്ട്. അത് ഗൗരവമേറിയ കാര്യമാണെന്നും ജസ്റ്റീസ് ടി.ആര്.രാമചന്ദ്രന് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സുരക്ഷാ നടപടികള്‍ക്കായി പ്രത്യേക സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു. ഭക്തനെയും അമ്മയെയും കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: