403. ഊഹ്യ: ഊഹിക്കപ്പെടേണ്ടവന്. ഭക്തന് ഊഹിക്കുന്നു രൂപഭാവങ്ങള്‍ ഭഗവാന് സ്വീകരിക്കുമെന്നു മുമ്പു പറഞ്ഞു. ആ ഊഹം ഭഗവാനെ സാക്ഷാത്കരിക്കാനുള്ള അഭ്യാസമാണ്. ഊഹിക്കുന്ന രൂപത്തില്‍ ഭഗവാന് ഭക്തനെ അനുഗ്രഹിക്കുമ്പോള്‍ ഗുണാതീതവും നാമരൂപങ്ങളില്ലാത്തതുമായ ഭഗവാന്റെ ശുദ്ധബ്രഹ്മരൂപം സാത്മീകരിക്കാനുള്ള കഴിവ് ഭക്തനു ലഭിക്കും.
404. ഊഹാതീതപ്രഭാവവാന്: ഊഹിച്ചറിയാനാകാത്ത പ്രഭാവമുള്ളവന്‍. മനുഷ്യന് തന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടറിയുന്ന പ്രപഞ്ചം യഥാര്‍ത്ഥത്തിലുള്ള പ്രപഞ്ചത്തിന്റെ അല്പാംശം മാത്രമാണ്. നമ്മുടെ സങ്കല്പത്തിലുള്ള പ്രപഞ്ചം ഭഗവാന്റെ വിഭൂതികളുടെ ഒരു സ്പുലിംഗം മാത്രമാണ്. തന്റെ അലപ്ജ്ഞാനംകൊണ്ട് അറിഞ്ഞതിന്റെ ബൃഹദ്ഭാവത്തെ മനുഷ്യന് ബ്രഹ്മാണ്ഡം, പ്രപഞ്ചം എന്നൊക്കെ പറയുന്നു. തന്റെ ശരീരത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അല്പാംശം ഊഹിച്ചറിയാന്പോലും മനുഷ്യനു കഴിവില്ല. പിന്നെ ഭഗവാന്റെ പ്രഭാങ്ങളെക്കുറിച്ച് അവ്യക്തമായ അവബോധമെങ്കിലും ഉണ്ടാക്കാന്‍ മനുഷ്യനു എങ്ങനെ കഴിയും. ഭഗവാന്റെ പ്രഭാവം മനുഷ്യന് ഊഹിച്ചറിയാന്പോലും സാദ്ധ്യമല്ല.
405. ഋതംഭര: ഋതംകൊണ്ട് നിറഞ്ഞവന് എന്നോ ഋതത്തെ പുര്ണമാക്കുന്നവന് എന്നോ വ്യാഖ്യാനിക്കാം.
ഋതം എന്ന പദത്തിന് സത്യം, ധര്‍മ്മം, കര്‍മ്മഫലം, മോക്ഷം, പ്രതിജ്ഞ,ശരിയായ ജീവിതമാര്‍ഗ്ഗം, യാഗം, ജ്ഞാനം എന്നിങ്ങനെ പല അര്‍ത്ഥങ്ങളുള്ളവയില്‍ ഏതുപയോഗിച്ചും ഈ നാമത്തെ വ്യാഖ്യാനിക്കാം. ഉദാഹരണത്തിന് ഭീഷ്മരുടെ പ്രതിജ്ഞ പാലിക്കാന്‍വേണ്ടി കുരുക്ഷേത്രയുദ്ധത്തില്‍ ശ്രീകൃഷ്ണന് ആയുധമെടുത്ത സംഭവം ഓര്‍ക്കുക. കൃഷ്ണന് ആയുധമെടുക്കുകുയില്ല എന്നു ശപഥം ചെയ്തു എന്നുകേട്ട് കൃഷ്ണനെക്കൊണ്ട് ആയുധം എടുപ്പിക്കുമെന്ന് ഭീഷ്മരും ശപഥം ചെയ്തു. തന്റെ ശപഥം തെറ്റിച്ചാലും തന്റെ ഭക്തന്റെ ശപഥം ലംഘിക്കപ്പെടരുത് എന്നുകരുതി ഭഗവാന് ഭീഷ്മരെ കൊല്ലാനെന്നപോലെ ചക്രവുമേന്തി കുതിച്ചെത്തി ഭീഷ്മരെ അനുഗ്രഹിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: