കൊച്ചി: പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ കൊച്ചി നഗരസഭയ്ക്ക് 302 കോടി രൂപ നഷ്ടം വരുത്തിയ മേയര്‍ ടോണി ചമ്മിണി രാജി വെക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മേയര്‍ ചുമതലയേറ്റിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും ഇടതു കൗണ്‍സില്‍ പൂര്‍ത്തീകരിക്കുകയോ തുടങ്ങിവെക്കുകയോ ചെയ്ത പദ്ധതികളല്ലാതെ ഒരു പദ്ധതിപോലും കെടുകാര്യസ്ഥത മൂലം പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. കുമ്പളം, മരട്, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി 100 എംഎല്‍ഡിയുടെ പാഴൂര്‍ കൂടിവെള്ള വിതരണ പദ്ധതി ഇടതു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെപൂര്ത്തീകരിക്കുകയും ചെയ്തു. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന് അത് ഇപ്പോഴും കമ്മീഷന് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കുന്നതും അഴിമതുക്കു വേണ്ടിയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. ഇത്രയേറെ അഴിമതികള്‍ പുറത്തു വരുകയും നഗരവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു കഴിഞ്ഞ കൗണ്‍സില്‍ നേടിയെടുത്ത തുക നഷ്ടപ്പെടുത്തുകയും ചെയ്ത മേയര്‍ രാജി വെക്കാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: