മുംബൈ: ഐപിഎല്ലില്‍ നിന്ന് ഇതിനകം പുറത്തേക്കു വഴിതേടിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ മുംബൈ ഇന്ത്യന്‍ 15 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19.3 ഓവറില്‍ 173ന് പുറത്തായി. ഡെയര്‍ ഡെവിള്‍സിന്റെ മറുപടി 20 ഓവറില്‍ 4ന് 158ല്‍ ഒതുങ്ങി. മുംബൈയ്ക്കിപ്പോള് 13 കളികളില്‍ നിന്ന് 12 പോയിന്റുകള്‍ മാത്രമേയുള്ളു.
മുംബൈ ഇന്ത്യന്‍ ഒരു ഘട്ടത്തില്‍ 200നുമേല്‍ സ്കോര്‍ ചെയ്യുമെന്നു തോന്നിച്ചു. അര്‍ധ ശതകം നേടിയ ഓപ്പണര്‍ മൈക്ക് ഹസിയും (33 പന്തില്‍ 56) ലെന്‍ഡല്‍ സിമ്മണ്‍സും (35) നായകന് രോഹിത് ശര്‍മ്മയും (30) ഇന്ത്യന്‍സിന് തരക്കേടില്ലാത്ത തുടക്കം നല്കി. എന്നാല്‍ എട്ടുവിക്കറ്റുകള്‍ 33 റണ്‍സിന് വലിച്ചെറിഞ്ഞ അവര്‍ പ്രതീക്ഷിച്ച സ്കോറിലെത്തിയില്ല. ഇമ്രാന് താഹിര്‍ മൂന്നു പേരെ പുറത്താക്കി; ജയദേവ് ഉനാദ്കത് രണ്ടുപേരെയും.
താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ഡെവിള്‍സ് ഒരുഘട്ടത്തില്‍പ്പോലും താളംകണ്ടെത്തിയില്ല. കെവിന് പീറ്റേഴ്സന് (31 പന്തില്‍ 44) അടിച്ചുകളിച്ചെങ്കിലും ഹര്ഭജന് സിങ്ങിന്റെ പന്തില്‍ ബൗള്‍ഡായി. നാലാം വിക്കറ്റില്‍ ജെപി ഡുമിനിയും (45 നോട്ടൗട്ട് മനോജ് തിവാരിയും (41) ചേര്‍ത്ത 85 റണ്‍സ് അവരെ താങ്ങിനിര്‍ത്തി. പക്ഷേ, അവസാന രണ്ട് ഓവറിലെ 32 എന്ന ലക്ഷ്യം നേടാന്‍ പോന്ന കരുത്തൊന്നും ഡെവിള്സിനില്ലായിരുന്നു. മര്‍ച്ചെന്റ് ഡി ലാംഗെയും ജസ്പ്രീത് ബുംഹയും നന്നായി പന്തെറിഞ്ഞപ്പോള്‍ മുംബൈ ജയം കരഗതമാക്കി. മുംബൈ നിരയില്‍ ലാംഗെ രണ്ടിരകളെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: