ശ്രീനഗര്‍: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുന്നു എന്നുള്ളത് തന്നെ അത്യധികം സന്തോഷവാനാക്കുന്നെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത് ഇന്തോ-പാക്ക് ബന്ധത്തില്‍ ഒരു പുതിയ തുടക്കത്തിന് നാന്നി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീരിലെ ജനങ്ങള്‍ വികസനത്തെ വളരെ അടുത്ത് നിന്നാണ് വീക്ഷിക്കുന്നതെന്നും ഒമര്‍ ട്വിറ്ററില്‍ കുറിച്ചു.
നവാസ് ഷെരീഫിന്റെ സന്ദര്‍ശനത്തെ നല്ല നീക്കമെന്ന് കോണ്‍ഗ്രസും വിശേഷിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ സംബന്ധിച്ച ഇന്ത്യയുടെ ആവശ്യം നേടിയെടുക്കാന്‍ കഴിയണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
നേരത്തെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിനെ ക്ഷണിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: