തിരുവനന്തപുരം: അര്‍ഹിക്കുന്ന പദമായതുകൊണ്ടാണ് എന്‍.കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആ പരാമര്‍ശം കൊണ്ട് സിപിഎമ്മിന് ഒരു ദോഷവും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പൊതുവെ മികച്ച പ്രകടനമാണ് ഘടകകക്ഷികള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ ഇടതുമുന്നണിയില്‍ സംഭവിച്ചത് ആര്‍എസ്പിയുടെ കാലുമാറ്റാണ്. കോണ്‍ഗ്രസിന്റെ ഉപജാപത്തോടെ ആര്‍എസ്പിയെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ സാധിച്ചു. അതാണ് ഇടതുമുന്നണിയില്‍ ഉണ്ടായ ഏക ഭിന്നിപ്പ്. ചില ജാതി സംഘടനകള്‍ തെരഞ്ഞെടുപ്പിനെ കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നതായും പിണറായി പറഞ്ഞു. അതേസമയം ഇടുക്കിയിലും ചാലക്കുടിയിലും മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ പിന്തുണച്ചതായും പിണറായി വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി പഠിക്കും. ജയിച്ച മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞതിനെ കുറിച്ചും പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും. തെരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ യുഡിഎഫിനെ സഹായിച്ചുവെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫിന്റെ സ്വാതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം നല്ല സ്വീകാര്യത ലഭിച്ചുവെന്നും പിണറായി പറഞ്ഞു. അഞ്ച് പേരാണ് എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. ഇതില്‍ രണ്ടുപേര്‍ വിജയിച്ചു. പത്തനംത്തിട്ടയിലും പൊന്നാനിയിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചുവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: