പൊന്‍കുന്നം: ദേശീയതയ്ക്ക് അനുസരിച്ച് കേരളത്തില്‍ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിച്ച പത്രം ജന്മഭൂമി മാത്രമെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്. കോട്ടയം ജില്ലയില്‍ ആരംഭിച്ച ജന്മഭൂമിയുടെ പൊന്‍കുന്നം സബ് ബ്യൂറോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയമാറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മലയാള മനസ്സില്‍ എത്തിക്കുന്നതിന് ജന്മഭൂമിയിലൂടെ സാധിച്ചു. നമ്മുടെ സംസ്ക്കാരത്തിന്റെയും ധര്‍മ്മത്തിന്റെയും ജീവിതമൂല്യങ്ങളുടെയും പക്ഷം ഉയര്‍ത്തിപിടിക്കുന്ന ജന്മഭൂമിയ്ക്ക് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുന്‍പ് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഹിന്ദു വോട്ട് എന്നത് സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. ദേശീയരാഷ്ട്രീയം കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് മുന്പിലെത്തിക്കാന് ജന്മഭൂമിയ്ക്കു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സൂഷ്മ ചലനങ്ങള്‍ വരെ ഒപ്പിയെടുത്ത് ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ബ്യൂറോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്മാന് പി. രവീന്ദ്രന് പുന്നാംപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി.
ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പൊന്‍കുന്നം പ്രസ് സെന്റര്‍ വൈസ് പ്രസിഡന്റ് എം. എസ്. വിജയകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ. ജി. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പൊന്‍കുന്നം: ഒരു കാലത്ത് പത്രപ്രവര്‍ത്തനം സാമൂഹ്യനന്മയ്ക്കുവേണ്ടിയുള്ളതായിരുന്നുവെങ്കില് ഇന്ന് ആര് എന്ത് പറയുന്നതും വിളിച്ചു പറയുന്ന ഒന്നായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നതായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ സ്വാമികള്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ച് മാധ്യമ ധര്മ്മത്തിന് കോട്ടം വരുന്ന സാഹചര്യമാണുള്ളതെന്ന് സ്വാമി സൂചിപ്പിച്ചു. എന്നാല്‍ നമ്മുടെ സംസ്്ക്കാരത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും കൂട്ടുപിടിച്ച് ധാര്‍മ്മികത കൈമോശം വരാതെ പ്രവര്‍ത്തിക്കാന്‍ ജന്മഭൂമിയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പൊന്‍കുന്നം: മുപ്പത്തിയെട്ട് വര്‍ഷം പിന്നിടുന്ന ജന്മഭൂമിയ്ക്ക് ജൈത്രയാത്രയില്‍ നേരിട്ട ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമാണ് പറയാനുള്ളതെന്ന് പൊന്‍കുന്നം സബ് ബ്യൂറോ ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റും ജന്മഭൂമി ഡയറക്ടറുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1968 ല്‍ സായാഹ്നദിനപത്രമായി ആരംഭിച്ച ജന്മഭൂമി ഇന്ന് ജനസമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പത്രമായി മാറാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ആരംഭകാലത്ത് നിരവധി പ്രതിസന്ധികളെ നേരിട്ടപ്പോള്‍ പതറിയവര്‍ക്ക് മുന്നില്‍ ജന്മഭൂമി പത്രത്തിന്റെ ആദര്‍ശം ഏറ്റുവാങ്ങാന്‍ തയ്യാറുള്ള പ്രവര്‍ത്തകര്‍ നമുക്കൊപ്പം ഉള്ളകാലം പത്രം മുന്നോട്ടു പോകുമെന്ന പറഞ്ഞ വാക്കുകള്‍ പത്രത്തിന്റെ ഇതുവരെയുള്ള നിലനില്‍പ്പിന് പ്രചോദനമായിരുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.
പൊന്‍കുന്നം: സ്വന്തം രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറം എല്ലാ മേഖലയിലുമുള്ള വാര്‍ത്തകള്‍ക്ക് തുല്യമായ പ്രാധാന്യം നല്കാന് ജന്മഭൂമിയ്ക്ക് കഴിഞ്ഞതായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. രാമചന്ദ്രന് നായര്‍. ജന്മഭൂമിയുടെ പൊന്‍കുന്നം സബ് ബ്യൂറോയുടെ ഉദ്്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് പ്രയോജനകരമായ വാര്‍ത്തകള്‍ എത്തിക്കുന്നതിനും ജന്മഭൂമിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: