തിരുവനന്തപുരം: കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 556 പേരെ അനധികൃതമായി തീവണ്ടിയില്‍ കടത്തിക്കൊണ്ടു വന്ന സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ പിടിയിലായ ഇവര്‍ക്കെതിരെ ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യ കുറ്റത്തിനുമാത്രമാണ് ഇപ്പോള്‍ റയില്‍വേ പോലീസ് കേസ് എടുത്തിരിക്കുന്നത്. പാറ്റ്ന-കൊച്ചി തീവണ്ടിയില്‍ ഇത്രയധികം കുട്ടികളെയും സ്ത്രീകളെയും മുക്കം യത്തീംഖാനയിലേക്ക് കൊണ്ടുവന്നതാണെന്നാണ് അറിയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് കുമ്മനംരാജശേഖരന് പറഞ്ഞു.
ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശക്തികളെയും അവരുടെ നിഗൂഢ ലക്ഷ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആയതിനാല്‍ ആഭ്യന്തരവകുപ്പ് ശക്തവും കര്‍ശനവുമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: