ന്യൂദല്‍ഹി: രാജ്യത്തെ ജനവികാരം ബിജെപിക്കനുകൂ ലമായിരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര കനത്ത തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ലെന്ന് മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയോട് കേരളത്തിന് തൊട്ടുകൂടായ്മ ഉണ്ടാകില്ലെന്നും കൃഷ്ണമേനോന് മാര്‍ഗ്ഗിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എ.കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചെത്താന്‍ ഇത്തവണ അത്ര എളുപ്പമല്ലെങ്കിലും കഠിനപരിശ്രമം നടത്തി പാര്‍ട്ടി തിരികെയെത്തും. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്നെ കോണ്‍ഗ്രസിനെ നയിക്കും.യോജിക്കാവുന്ന മേഖലകളില്‍ മറ്റുപ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മതേതര പാര്‍ട്ടികളുമായും യോജിച്ച് നീങ്ങും,ആന്റണി തുടര്‍ന്നു.
കേരളത്തില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാരുകളിലൊന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. 80 നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തിയതു തന്നെ ഇതിന്റെ തെളിവാണ്.
ലോകത്തിലെ ഏറ്റവും മികച്ച സൈനികവിഭാഗമായി ഇന്ത്യന്‍ സൈന്യം മാറിക്കഴിഞ്ഞതായും ഏറെ വെല്ലുവിളികള്‍ നേരിട്ടെങ്കിലും സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തിയാക്കി പ്രതിരോധമന്ത്രാലയത്തില്‍ നിന്നും പടിയിറങ്ങുന്നതെന്നും എ.കെ. ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: