കൊച്ചി: മരട് കുണ്ടന്നൂരിലെ പണ്ഡിറ്റ് കറുപ്പന് സ്മാരകം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികൃതര്‍ പൊളിച്ചുനീക്കി. പണ്ഡിറ്റ് കറുപ്പന്റെ പ്രതിമയും നിര്‍മ്മാണത്തിലിരുന്ന സ്മാരകമന്ദിരവുമാണ് പൊളിച്ചുനീക്കിയത്. പണ്ഡിറ്റ് കറുപ്പന്റെ 130-ാം ജയന്തി ദിനത്തില്‍ത്തന്നെ സ്മാരകം പൊളിച്ചുനീക്കിയതില്‍ വ്യാപകപ്ര തിഷേധമാണുയരുന്നത്. കുണ്ടന്നൂരില്‍ ദേശീയപാതയോരത്തെ സ്മാരകം ഇന്നലെ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു. സ്മാരകത്തോടനുബന്ധിച്ച് പണ്ഡിറ്റ് കറുപ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ നടപടി.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിലും അധഃസ്ഥിത ജനതയുടെ വിമോചനത്തിലും വലിയ പങ്കുവഹിച്ച പണ്ഡിറ്റ് കറുപ്പന്റെ സ്മാരകത്തെ അപമാനിച്ചതില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വന്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും മരട് നഗരസഭാ ചെയര്മാന് ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ധീവരസഭ താലൂക്ക് സെക്രട്ടറി പി.കെ. കാര്ത്തികേയന്, വിശ്വഹിന്ദുപരിഷത്ത് മേഖലാ സെക്രട്ടറി എന്‍.ആര്. സുധാകരന്, സി.എസ്. സജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന ധര്‍ണ ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച മരട് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് വിവിധ ഹൈന്ദവ സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ബിജെപി ഹര്‍ത്താലിനെ പിന്തുണക്കും. പണ്ഡിറ്റ് കറുപ്പന് സ്മാരകം തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
സ്മാരകം തകര്‍ത്തതിനെ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന് അപലപിച്ചു. അധസ്ഥിത സമൂഹത്തോടുള്ള അവഗണനയാണ് സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതവിഭാഗങ്ങള്‍ക്ക് ഏക്കറുകണക്കിന് ഭൂമി പതിച്ചുനല്കുമ്പോള് കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തിന്റെ നായകനായിരുന്ന പണ്ഡിറ്റ് കറുപ്പന് സ്മാരകമായി ഒരു തുണ്ട് ഭൂമിപോലും അനുവദിക്കില്ല എന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: