ഇടമലയാര്‍: കാലിന് പരുക്കേറ്റ് ഇടമലയാര്‍ ജലസംഭരണിയില്‍ കുടുങ്ങിക്കിടന്ന ആന ചരിഞ്ഞു. ഇന്നു രാവിലെ മരുന്ന് നല്‍കാനെത്തിയപ്പോഴാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 15 നും ഇരുപതിനുമിടയില്‍ പ്രായമുള്ള പിടിയാനയെ കഴിഞ്ഞമാസം ഏഴിനാണ് ജലസംഭരണിയില്‍ കാലിന് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ മരുന്ന നല്‍കാനെത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടമലയാര്‍ ജലസംഭരണിയില്‍ പത്തു കിലോമീറ്റര്‍ അകലെ കുര്ക്കുഴി എന്ന സ്ഥലത്താണ് ആനയുടെ ജഡം കണ്ടത്. ഡിഎഫ്ഒയുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാരുടെ സംഘം സ്ഥത്തെത്തി പോസ്റ്റ് മാര്‍ട്ടം നടത്തും. കാട്ടിനുള്ളില്‍ തന്നെ മറവു ചെയ്യുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്
പരുക്കുമൂലം സംഭരണിയില്‍ നിന്നും കയറാനാത്ത നിലയിലായിരുന്നു ആന. വനം വകുപ്പ് ഡോക്ടര്‍മാരെത്തി ചികിത്സ തുടങ്ങിയിരുന്നു. പഴങ്ങളില്‍ മരുന്ന് കുറച്ച് നീളന്‍ വടിയില്‍ കുത്തി ആനയ്ക്ക് നല്‍കുകയായിരുന്നു. ആനയുടെ ആരോഗ്യ മെച്ചെപ്പെടുകയും ആന കാട്ടിലേക്ക് കയറിപ്പോവുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി ആനയുടെ നില ഗുരുതരമാവുകയായിരുന്നു. ശരീരത്തില്‍ നീരും കാണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: