ന്യൂദല്‍ഹി: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുന്നതു സംബന്ധിച്ച് അദ്ദേഹം മോദിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.
കഴിഞ്ഞ ദിവസം നായിഡു ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശില്‍ ബിജെപി-ടിഡിപി സഖ്യം 16 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ പന്ത്രണ്ട് പേര് ആദ്യമായാണ് ലോക്സഭയിലെത്തുന്നത്. രാജ്യസഭയില്‍ ആറ് എം.പിമാര്‍ ടിഡിപിക്കുണ്ട്.
ജെ.സി ദിവാകര്‍ റെഡ്ഢി, പി.അശോക് രജ്പത്ത് രാജു, തോട്ടാ നരസിംഹം എന്നിവരാണ് അനുഭവ സമ്പത്തുള്ള എം.പിമാരായി പാര്‍ട്ടിക്കുള്ളത്. ദീര്‍ഘകാല പാര്‍ലമെന്റ് പരിചയവും സംസ്ഥാന മന്ത്രിസഭയില്‍ പ്രവൃത്തിച്ചിട്ടുമുള്ള ഇവര്‍ മന്ത്രിസ്ഥാനത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: