ഗുരുവായൂര്‍: ആത്മമിത്രങ്ങളായ വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കരവീട്ടില്‍ ബേബി-പ്രേമ ദമ്പതികളുടെ മകള്‍ അശ്വനി(അഞ്ജു 17) കുണ്ടുവീട്ടില്‍ ശങ്കരന്-സീത ദമ്പതികളുടെ മകള്‍ ഗ്രീഷ്മ (17)എന്നിവരെയാണ് ഇന്നലെ രാവിലെ പത്തു മണിയോടെ വീടിനടുത്തുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്പ്പടിക്ക് സമീപം തൈക്കാട് കോംഗ്ങ്ങണംവീട്ടില് മുത്തുണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടുകിണറ്റില്കണ്ടെത്തിയത്.
ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളും അയല്‍വാസികളും, ഉറ്റസുഹൃത്തുക്കളുമാണ്. അശ്വനി, ചൂണ്ടല്‍ നിര്‍മ്മല്‍ മാതാ കോളേജിലും, ഗ്രീഷ്മ, ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍സെക്കന്റി സ്ക്കൂളിലുമാണ് പഠിച്ചിരുന്നത്. ഇന്നലെ രാവിലെ അഞ്ചരയോടെ ഗ്രീഷ്മയെ കാണാതായതിനെതുടര്‍ന്ന് പിതാവ് അഞ്ജുവിന്റെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അഞ്ജുവിനേയും കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ പോലീസില്‍ അറിയിച്ചു. അന്വേഷണം നടക്കുമ്പോഴാണ് ഇരുവരുടേയും ചെരുപ്പുകള്‍ കിണറ്റില്‍ കണ്ടത്. പോലീസും, ഫയര്‍ഫോഴ്സും തിരച്ചിലില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്.
ഗുരുവായൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ആര്. പ്രദീപ്കുമാര്‍, ലീഡിങ്ങ് ഫയര്മാന് വി.വി. രാമദാസ്, ഫയര്മാന് മാരായ ഐ.ആര്. അനീഷ്, കെ.പി. ശങ്കര്‍, ഫയര്‍ഫോഴ്സ് ഡ്രൈവര്‍മാരായ പി.പി. സിബില്രാജ്, ശ്രീകാന്ത് ജി. നായര്‍, ടി.പി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഗുരുവായൂര്‍ സി.ഐ: കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ എസ്.ഐ: ശശിധരന്, അഡീഷണല്‍ എസ്.ഐ: എ.സി. നന്ദകുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരെയും ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: