തിരുവനന്തപുരം; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വരവുചെലവു കണക്കുകളും സ്വത്തു വകകളും ഓഡിറ്റ് ചെയ്യാന്‍ മുന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ്റായ് ഇന്ന് ക്ഷേത്രത്തിലെത്തും. ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നുവെന്നുള്ള പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി ക്ഷേത്രസ്വത്തുക്കള്‍ ഓഡിറ്റു ചെയ്യാന്‍ തീരുമാനമെടുത്തത്.
30 വര്‍ഷത്തെ സ്വത്തുക്കള്‍ ഓഡിറ്റു ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നു വിനോദ്റായിയും സംഘവും രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. രണ്ടു ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. ഈ രണ്ടുദിവസവും ക്ഷേത്രത്തിലെ വരവു ചെലവു കണക്കുകള്‍ എങ്ങനെയാണെന്നും ക്ഷേത്രസ്വത്തുക്കള്‍ (നിലവറകളില്‍ അമൂല്യ സ്വത്തുക്കള്‍ ഒഴിച്ച്) തിട്ടപ്പെടുത്തും. അമൂല്യ സ്വത്തുക്കളുടെ മൂല്യനിര്‍ണയം എപ്പോള്‍ തുടങ്ങണമെന്നുള്ള കാര്യത്തില്‍ നാളെ ക്ഷേത്രഭരണസമിതിയുമായി കൂടിയാലോചിച്ചേക്കാം.
ക്ഷേത്രത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമാണ് ഓഡിറ്റിംഗ് നടത്താന്‍ വിനോദ്റായിയെ നിയമിക്കണമെന്ന ആവശ്യപ്പെട്ടത്. ഓഡിറ്റിംഗിന് ആവശ്യമായ ജീവനക്കാരെ എജീസ് ഓഫീസില്‍ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെടും.
അതേ സമയം ക്ഷേത്രത്തില്‍ ഇതുവരെ നടന്നു വന്ന കാണിക്ക എണ്ണല്‍ പൂര്‍ത്തിയാക്കി. പതിനൊന്നു ദിവസം കൊണ്ടാണ് കാണിക്കകള്‍ എണ്ണിത്തീര്‍ത്തത്. ഒക്ടോബര്‍ മുതലുള്ള കാണിക്കകള്‍ കാണിക്ക മുറിയില്‍ കൂട്ടിയിട്ടിരുന്നു. ഇതാണ് ആദ്യ മൂന്നു ദിവസം കൊണ്ട് എണ്ണിത്തീര്‍ത്തത്. 19 ലക്ഷംത്തോളം രൂപയുടെ നാണയങ്ങള്‍ കാണിക്ക മുറിയില്‍ ഉണ്ടായിരുന്നു. മൂന്നു ദിവസം കൊണ്ട് എണ്ണിപ്പൂര്ത്തിയാക്കിയ കാണിക്ക ബാങ്കിലേക്കു മാറ്റുകയും ചെയ്തു.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 58 കാണിക്ക വഞ്ചികളുടെ കണക്കെടുപ്പാണ് എട്ടു ദിവസം കൊണ്ടുനടന്നത്. ഇതില്‍ 38 എണ്ണം വഞ്ചികളും 20 എണ്ണം കുടങ്ങളുമാണ്. ഇവയില്‍ ആകെ 63 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അമിക്കസ് ക്യൂറി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പത്മതീര്‍ത്ഥം നവീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: