തലമുറകളുടെ ജനനിയാണ് സ്ത്രീ. മാനവസമൂഹത്തിന്റെ സ്വഭാവം രൂപവല്ക്കരിക്കരിക്കുന്ന ശക്തിയും ആ ദേവത തന്നെ. ശാരീരികവും മാനസികവുമായ വികാസത്തിനുവേണ്ട പോഷകമൂല്യങ്ങളെ സ്വീകരിച്ചുകൊണ്ടാണ് മാതാവിന്റെ ഉദരത്തില്‍ ശിശു വളരുന്നത്. അമ്മയുടെ ഗുണവിശേഷങ്ങള്‍ അഭിലാഷങ്ങള്‍ മാനസികഭാവങ്ങള്‍ ഇവയെല്ലാം സ്പന്ദനശക്തികളായി രൂപപ്പെട്ട് ഗര്‍ഭാശയത്തില്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ജീവനെ അത്യധികം സ്വാധീനിക്കുന്നു.
മാതാവിന്റെ ഉദരത്തില്‍ വര്ത്തിക്കുമ്പോള്പോലും ശിശു അത്യല്‍ഭുതകരമായ ജ്ഞാനതേജസ്സ് പ്രകടമാക്കാറുണ്ട്. പുരാതന ഭാരതത്തില്‍ പുലര്‍ന്നിരുന്ന ബ്രഹ്മവിദ്യയുടെ അത്ഭുതപ്രവാഹം അത്തരത്തിലുള്ളതായിരുന്നു. അഷ്ടാവത്ര മഹര്‍ഷി മാതാവിന്റെ ഉദരത്തില്‍ വര്‍ത്തിക്കുമ്പോള്‍, പിതാവ് വേദമന്ത്രങ്ങള്‍ തെറ്റായി ഉച്ഛരിച്ച്പോയതു കേട്ട്, അദ്ദേഹത്തിന്റെ ഉച്ചാരണത്തെ തിരുത്തിയത് ഇതിനൊരുദാഹരണമാണ്. ഗര്‍ഭസ്ഥശിശുവിന് ഇത്തരം വിജ്ഞാനം ഉണ്ടായിരിക്കുമെങ്കില്‍ യുവത്വത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രത്യക്ഷമാക്കാന്‍ കഴിയാത്ത മഹത്ശക്തി ഏതുണ്ട്.
നിങ്ങളില്‍ നിന്നന്യമായി ഒരിടത്ത് എന്ന് ആര്‍ജ്ജിക്കേണ്ട ഒന്നല്ല ആത്മജ്ഞാനം. അത് നിഗൂഡമായി എല്ലാവരിലും വര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രകാശത്തിനു പ്രതിബന്ധമായി നില്ക്കുന്നതിനെയാണ് അജ്ഞാനമെന്നു പറയുന്നത്. ഈ അജ്ഞാനാവരണം മാറി കിട്ടണം. അതിനു ഈശ്വരകൃപ എത്രയും അനിവാര്യമാണ്. ഈശ്വരനെ ഉപാസിച്ച് പ്രസാദിപ്പിക്കണം. സഗുണേശ്വരനുമായുള്ള ബന്ധമാണ് പരാഭക്തിയിലേക്കും പരാജ്ഞാനത്തിലേക്കും നയിക്കുന്നത്.
– രമാദേവി
തയ്യാറാക്കിയത് :
ടി.ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: