പത്തനംതിട്ട: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ക്കെതിരെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു. സരിത കോടതിയില്‍ കീഴടങ്ങിയതിനെ തുടര്‍ന്നാണ് വാറണ്ട് പിന്‍വലിച്ചത്.
ഇന്നലെ അഭിഭാഷകന് ഫെന്നി ബാലകൃഷണനോടൊപ്പമാണ് സരിത കോടതിയില്‍ എത്തിയത്. യാത്രയെ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജൂണ്‍ രണ്ടിന് വീണ്ടും സരിത കോടതിയില്‍ ഹാജരാകണം. ജാമ്യം നല്കുമ്പോള് സംസ്ഥാനം വിട്ടുപോകരുതെന്ന് കോടതി സരിതയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മറ്റ് കോടതിയില്‍ ഹാജരാകുന്നതിന് പ്രത്യേക അനുവാദവും നല്കിരുന്നു. വ്യവസ്ഥ ലംഘിച്ച് മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനാണ് അന്വേഷണ ഉദ്യോഗസ്ഥന് സരിതയ്ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. സരിത കോടതിയില്‍ ഹാജരാകാഞ്ഞതിനാല്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. 23നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: