പാലക്കാട്: സംസ്ഥാനത്തേക്ക് വീണ്ടും മനുഷ്യക്കടത്ത്.മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്വാഹുല് ഹുദ കോംപ്ലക്സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 123 കുട്ടികളെയാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഗുവാഹത്തി-തിരുവനന്തപുരം എക്സ്പ്രസില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്. ആറിനും 14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് കൊണ്ടുവന്നത്. ഇവരില്‍ 64 കുട്ടികള്‍ക്ക് യത്തിംഖാന നല്കിയ തിരിച്ചറിയല്‍ രേഖകളുണ്ട്. പുതിയതായി ചേരാനെന്ന് പറഞ്ഞ് 59 കുട്ടികളാണ് എത്തിയിട്ടുള്ളത്. കുട്ടികളൊക്കെ പശ്ചിമ ബംഗാളുകാരാണെന്നാണ് നിഗമനം .ഇതിനിടെരണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ എട്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ഉത്തരേന്ത്യക്കാരാണ്. മനുഷ്യക്കടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ നാഥ് നഗറില്‍ അബ്ദുള്‍ ഹാത്തി അന്‍സാരി(32), മൗലാനാ ഫൈസുള്ള(26), ബിഹാറിലെ ബാഖജില്ലയിലെ ചാപ്രി വില്ലേജുകാരനായ മുഹമ്മദ് ആലംകീര്(24), ജാര്‍ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം(31) എന്നിവരെ 456 കുട്ടികളെ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്്. പശ്ചിമ ബംഗാളിലെ മാര്‍ദ ജില്ലക്കാരായ അബൂബക്കര്‍(50), മണ്‍സൂര്‍(42), ജാഹിര്‍(56), ബക്കര്‍(49) എന്നിവരെ 123 കുട്ടികളെ കടത്തിയ സംഭവത്തിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി ചൈള്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കേസിനൊപ്പം ചേര്‍ക്കും. അറസ്റ്റിലായവരെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് മുക്കത്തെ മുസ്ലിം അനാഥാലയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച 486 കുട്ടികളെ ശനിയാഴ്ച റെയില്‍വെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ബന്ധപ്പെട്ട രേഖകളുള്ള 156 കുട്ടികളെ ഞായറാഴ്ച കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും കുട്ടികളെ കടത്താന്‍ ശ്രമിച്ചത്.
ഇത്രയധികം കുട്ടികളെ കൂട്ടത്തോടെ മാറ്റുന്നത് നിയമലംഘനമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിററി ജില്ലാ ചെയര്മാന് ഫാ. ഡോ. ജോസ് പോള്‍ അറിയിച്ചു. കുട്ടികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വിശദമായി അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എത്തിയ 123 കുട്ടികളെയും ഇന്നലെ വൈകീട്ടോടെ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. അതേസമയം കഴിഞ്ഞ ദിവസം മുക്കത്തെ മുസ്ലീം ഓര്‍ഫനേജിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അനാഥലയം അധികൃതര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: