ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഒരു ഘടകകക്ഷിയുേടയും ആവശ്യമില്ല. എങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പമുള്ളവെര ബിജെപിയുടെ നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ കാര്യമായി പരിഗണിച്ചിട്ടുമുണ്ട്. എം പിമാരുടെ എണ്ണം പോലും നോക്കാതെ ഒരോ പാര്‍ട്ടിക്കും ഒരോ കാബിനറ്റ് മന്ത്രിമാരെ നല്കാന് മോദി മടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുകയ വഴി മോദി കൃത്യമായ സന്ദേശമാണ് നല്കിയതും.
മുന്‍പ് ഘടകകക്ഷികള്‍ക്ക് വഴങ്ങി അവര്‍ക്ക് മന്ത്രിമാരെ വാരിക്കോരി നല്‍കേണ്ടിവന്നിട്ടുണ്ട്.യുപിഎ സര്‍ക്കാരുകള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം. അതുവഴി മന്ത്രിസഭ വലുതായെന്നു മാത്രമല്ല പലപ്പോഴും ഘടകകക്ഷി മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തില്‍ പോലും ആയിരുന്നില്ല. അവര്‍ക്ക് തോന്നിയ പടി, തങ്ങളുടെ നേതാക്കളുടെ താല്പര്യപ്രകാരമാണ് ഭരിച്ചിരുന്നത്. ഇതാണ് അഴിമതി തഴച്ചു വളരാനുള്ള ഒരു പ്രധാന കാരണം.
ഇക്കുറി അവര്‍ക്ക് വിലപേശാനും പ്രധാനമന്ത്രിയെ അവഗണിച്ച് മുന്നോട്ടു പോകാനും കഴിയില്ല. ഒരോ സംസ്ഥാനത്തിനും മന്ത്രിമാരെ നല്‍കണമെന്ന അവസ്ഥ വന്നതും ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മുറുകിത്തുടങ്ങിയതോടെയാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ അനിവാര്യമായ അനാവശ്യമായിരുന്നു ഇത്. ഓരോ സംസ്ഥാനത്തിനും ഇത്ര എണ്ണം മന്ത്രിമാരെ നല്‍കണമെന്ന ഈ അനാവശ്യ വാദം മോദി പാടേ നിരാകരിച്ചു. ഇക്കുറി മന്ത്രിമാരില്ലാത്ത പല സംസ്ഥാനങ്ങളും ഉണ്ട്. വ്യക്തവും ശക്തവുമായ ദേശീയ വീക്ഷണമുള്ള സര്‍ക്കാരാണ് നിലവില്‍ വന്നത്. അതാണ് ഇത്തരം പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങാത്തത്.
അന്ന് ജംബോ
ഇന്ന് വളരെച്ചെറുത്
ന്യൂദല്‍ഹി: ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരില്‍ എഴുപതിലേറെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്; ഒരു ജംബോ മന്ത്രിസഭ. എന്നാല്‍ മോദി സര്‍ക്കാരില്‍ ആകെ 45 മന്ത്രിമാരാണ് ഉള്ളത്. 24 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും.
ഒരേ സ്വഭാവമുള്ള പല വകുപ്പുകള്‍ ചേര്‍ത്ത് ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കുകയെന്ന നയമാണ് മോദി സ്വീകരിച്ചിരിക്കുന്നത്. അധികം മന്ത്രിമാര്‍ ഇല്ലാത്തതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിനു നല്ലത്. മാത്രമല്ല മന്ത്രിമാരുടെ എണ്ണം കൂടുന്നതനുസരിച്ച് മന്ത്രാലയങ്ങളും അവിടുത്തെ ഉദ്യോഗസ്ഥരുടേയും എണ്ണം കൂടും. തീരുമാനങ്ങള്‍ എടുക്കുന്നതിനെയും അവ കൃത്യമായി നടപ്പാക്കുന്നതിനെയും ഇത് ബാധിക്കും. മന്ത്രിമാരുടെ എണ്ണം കൂടുന്നത് അനാവശ്യ ചെലവുകളും ഉണ്ടാക്കും.
വനിതാ മന്ത്രിമാര്‍ ഏഴ്
ന്യൂദല്‍ഹി: മോദി സര്‍ക്കാരില്‍ ഏഴ് വനിതാ മന്ത്രിമാര്‍. ഇവരില്‍ ആറു പേര്‍ക്കും കാബിനറ്റ് പദവിയാണ് ഉള്ളത്. ഒരാള്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും.
സുഷമാ സ്വരാജ് ആണ് വനിതാ മന്ത്രിമാരില്‍ പ്രമുഖ. ഉമാഭാരതി, മേനകാ ഗാന്ധി, നജ്മ ഹെപ്തുള്ള,സ്മൃതി ഇറാനി,നിര്‍മ്മല സീതാരാമന്,ഹര്‍സിംരത് കൗര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവരില്‍ നിര്‍മ്മലാ സീതാരാമനാണ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി.
അനില്‍. ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: