ഹൈദരാബാദ്: നേരിട്ടുള്ള വ്യാപാര ശൃംഖലയായ ആംവേയുടെ ഇന്ത്യന്‍ സിഇഒയും ചെയര്‍മാനുമായ വില്ല്യം എസ് പിങ്ക്നി അറസ്റ്റിലായി. അനധികൃതമായി പണം വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട്് രഘുരാമി റെഡ്ഡി പറഞ്ഞു. കുര്‍ണൂല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പിങ്ക്നിയെ ജൂണ്‍ 10 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നല്കിയ പരാതിയില്‍ ആന്ധ്രാ പോലീസ് വാറന്റ് പുറപ്പെടുവിച്ചിരുന്നതാണ്. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം തവണയാണ് ആംവേയുടെ ഇന്ത്യന്‍ മേധാവിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു വര്‍ഷത്തിനു മുമ്പ് കേരള പോലീസ് ഇദ്ദേഹത്തേയും രണ്ട് കമ്പനി ഡയറക്ടര്‍മാരേയും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കുറ്റത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇതേസമയം, ആംവേ ഇന്ത്യ എല്ലാ നിയമ സംഹിതകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുകയും എല്ലാ അന്വേഷണങ്ങള്‍ക്കും സഹകരിക്കുകയും ചെയ്യുന്ന കമ്പനിയാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. നാളിതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും, രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
1978ലെ നിയമപ്രകാരം മണി ചെയിന്‍ പ്രൈസ് ചിറ്റ്സ് നിരോധന നിയമ പ്രകാരം ഡയറക്ട് സെല്ലിംഗിനേയും ഉള്‍പ്പെടുത്തിയാണ് ബന്ധപ്പെട്ടവര്‍ നടപടി എടുക്കുന്നത്. ഡയറക്ട് സെല്ലിംഗിന് പ്രത്യേക നിയമങ്ങള്‍ ഇല്ലാത്തതാണ് ഇതിനു കാരണം. പ്രൈസ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീമില്‍ പുതിയ ഭേദഗതികള്‍ വരുത്താന്‍ ഡയറക്ട് സെല്ലിംഗ് വ്യവസായം മറ്റു് അനുബന്ധ സംഘടനകളും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.
1998 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയായ ആംവേക്ക് ഉന്നത നിലവാരമുള്ള 140ഓളം ഉല്‍പ്പന്നങ്ങളുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 100 ദശലക്ഷം ഡോളറാണ് കമ്പനി ഇന്ത്യയില്‍ മുതല്മുടക്കിയിട്ടള്ളത്. 50 വര്‍ഷമായി 108 രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിച്ചുവരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, ചൈന, മലേഷ്യ തുടങ്ങിയ സൂക്ഷ്മ നിയമങ്ങളുളള രാജ്യങ്ങളില്‍ രാജ്യത്തോടും, ജനങ്ങളോടുളള പ്രതിബദ്ധതയും, ഉന്നതനിലവാരവും പുലര്‍ത്തിയാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നതെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: