ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനെ അറിയിച്ചു. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യത്തിന്മേല് ഇടക്കാല ഉത്തരവ് നല്‍കാതെ കേസ് ജൂലൈ ഒന്നിലേക്ക് ബെഞ്ച് മാറ്റുകയായിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്, ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ട്രിബ്യൂണലിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിലപാടിനെ ട്രിബ്യൂണല്‍ എതിര്‍ത്തതുമില്ല. പദ്ധതിയ്ക്കായി അഞ്ചു കമ്പനികള്‍ ടെണ്ടറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജൂണ്‍ 18ന് ടെണ്ടര്‍ തുറക്കുമെന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു. തുടര്‍ന്ന് കേസ് മാറ്റുകയായിരുന്നു.
പാരിസ്ഥികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവന്തപുരം സ്വദേശികളായ മൂന്നു പേരാണ് ഹര്‍ജി നല്‍കിയിരുന്നത്. വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: