ശരിയായ ഒരു ഭക്തന് ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ആ ശരണാഗതിയുള്ളവന്റെ സകലകാര്യങ്ങളും ഈശ്വരന്‍തന്നെ നോക്കിക്കൊള്ളും. ക്ഷേത്രത്തില്‍ പൂജ നടത്തുന്ന പലരുടെയും ഉള്ളില്‍ ആഗ്രഹങ്ങള്‍ മാത്രമേയുള്ളൂ. ഈശ്വരന് അല്പംപോലും സ്ഥാനമില്ല.
തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ അമ്മ പോയി. അവിടെ തൊഴുതു നില്ക്കുമ്പോള് പൂജാരി ചകിരികൊണ്ട് അര്‍ച്ചന നടത്തുന്നു. കയ്യിലിരിക്കുന്ന തേങ്ങയുടെ ചകിരി ഉരിയുന്നതിനിടയില്‍ തൊഴാന്‍ വരുന്നവര്‍ എത്ര പണം നല്‍കുന്നുവെന്നായിരുന്നു നോക്കിയിരുന്നത്. ശ്രദ്ധ അതിലായിരുന്നതു കാരണ് പുഷ്പം അര്ച്ചിക്കുന്നതിനുപകരം കൈയിലിരുന്ന ചകിരിയാണു വിഗ്രഹത്തിലേക്കിട്ടത്. കണ്ടുനിന്ന അമ്മ ‘എടാ’ എന്നു വിളിച്ച് അകത്തേയ്ക്കു ചാടിച്ചെല്ലാന് തുടങ്ങി. അടുത്തു നിന്ന സുഗുണച്ഛന്‍ അമ്മയുടെ കൈയില്‍ കടന്നുപിടിച്ചത് അയാളുടെ ഭാഗ്യം.
-മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: