ഞാന്‍, നിന്റെ ഭയങ്ങളെ ദുരീകരിക്കാന്‍ അവതരിച്ചതാണ്. നിനക്ക് സത്യാചരണത്തിന് ഭയം. നിന്നെ ആരോ ഉപദ്രവിക്കാനുണ്ടെന്നുള്ള ഭയം. എന്റെ സാന്നിദ്ധ്യം ഉളവാക്കുന്ന ഭയം. തെറ്റായി അടിവച്ച് പരാജയം ഏറ്റുവാങ്ങുമോ എന്ന ഭയം. വഴിതെറ്റിപ്പോകുമോ എന്ന ഭയം. ഈശ്വരനില്‍ വിശ്വസിക്കാനുള്ള ഭയം. സ്വയം നഷ്ടപ്പെട്ടേയ്ക്കുമോ എന്ന ഭയം. നീ മരണത്തെ ഭയക്കുന്നു. ജീവിതത്തെ ഭയക്കുന്നു. പ്രേമത്തെ ഭയക്കുന്നു. ഈ ഭയങ്ങളെല്ലാം തന്നെ നിന്റെ മനോരോഗത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നിനക്ക് കേവലം ഒരേ ഒരു ഭയമാണ് ആവശ്യം. കര്മത്തിനെക്കുറിച്ചുള്ള ഭയം മാത്രം. കര്‍മം ആരേയും വെറുതെ വിടുന്നില്ല. അത് കുറേശ്ശെ വീട്ടാന്‍ സാധിക്കില്ല. ഒന്നിച്ചു വീട്ടണം. കര്‍മനിയമം കൃത്യസമയത്തുതന്നെ പ്രവര്‍ത്തിച്ചു തുടങ്ങും. നിന്റെ കര്‍മങ്ങളെ ഭയക്കുക. പക്ഷേ ഈശ്വരനെ ഭയക്കരുതേ.
-സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: