6.00 എഎം: രാവിലെ യോഗക്ക് ശേഷം സത്യപ്രതിജ്ഞയുടെ വാര്‍ത്തകള്‍ പത്രങ്ങളിലും ഇന്‍ര്‍നെറ്റിലും വായിച്ചു തുടക്കം.
8.37: കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടേയും വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു.
9.00: പ്രധാനമന്ത്രി നരേന്ദ്രമോദി ഓഫീസിലെത്തി.
9.05: പ്രധാനമന്ത്രിക്കസേരയില്‍ മോദി. ഫയലുകളും ഓഫീസ് രീതികള്‍ വിവരിച്ചും സഹപ്രവര്‍ത്തകര്‍.
9.30: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സാര്‍ക്ക് രാഷ്ട്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്കായി ഹൈദ്രാബാദ് ഹൗസിലേക്ക്.
9.40: അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച.
10.11: മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനുമായി ചര്‍ച്ച.
10.27: ഗോരഖ്ധാം എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
10.38: ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സേയുമായി കൂടിക്കാഴ്ച.
11.18: ഭൂട്ടാന് പ്രധാനമന്ത്രി ഷെറിന് തോബ്ഗെയുമായി ചര്‍ച്ച.
12.10 പിഎം: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുമായി കൂടിക്കാഴ്ച.
12.42: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഹൈദ്രാബാദ് ഹൗസിന് വെളിയില്‍ ഫോട്ടോ സെഷന്.
12.51: നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സംഘവുമായുള്ള മോദി, സുഷമാ സ്വരാജ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ ചര്‍ച്ചകള്‍ക്ക് തുടക്കം.
1.39: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക്.
1.42: ബംഗ്ലാദേശ് സ്പീക്കര്‍ ഷിറിന് ഷര്മ്മിന് ചൗധരിയുമായി കൂടിക്കാഴ്ച.
1.50: ഭീകരവാദം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രിയോട് മോദി ആവശ്യപ്പെട്ട വിവരം ചാനലുകളിലൂടെ പുറത്ത്.
4.00: വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്ങിന്റെ പത്രസമ്മേളനം. പാക്കിസ്ഥാനോട് ഭീകരവാദം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതിന് സ്ഥിരീകരണം. പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളിലേക്ക് മോദി സന്ദര്‍ശനം നടത്തുമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി.
5.20: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാധ്യമങ്ങളോട് ഇരുരാജ്യങ്ങളുടെയും സൗഹൃദം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച വിവരം വെളിപ്പെടുത്തുന്നു.
5.24: നരേന്ദ്രമോദി ആദ്യ മന്ത്രിസഭാ യോഗത്തിനായി സൗത്ത് ബ്ലോക്കിലെത്തുന്നു.
5.30: ആദ്യ മന്ത്രിസഭാ യോഗത്തിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: