കട്ടപ്പന: ഇടുക്കി ജില്ലയിലെ മലയോര ടൂറിസം മേഖലകളില്‍ കുരിശുകൃഷി വ്യാപകമാക്കാന്‍ ശ്രമം. ഉടുമ്പന്‍ചോല താലൂക്കില്‍ അണക്കര വില്ലേജില്‍ മെയിലാടുംപാറയില് സര്‍വ്വേ നമ്പര്‍ 34/116 ല്‍പെട്ട 10 ഏക്കറോളം വരുന്ന സര്‍ക്കാര്‍ വക പാറപ്പുറത്ത് 16ഓളം മരക്കുരിശുകളും കോണ്‍ക്രീറ്റ് കുരിശുകളും സ്ഥാപിച്ചു.
സര്‍ക്കാര്‍ പുറംപോക്ക് ഭൂമി കൈവശപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊച്ചറ – ചെല്ലാര്‍കോവില്‍ റോഡിന്റെ സമീപത്ത് നിന്നും 200 അടി ഉയരത്തില്‍ 16 കുരിശുകളാണ് സ്ഥാപിച്ചത്. ഏറെ ടൂറിസം സാദ്ധ്യതകളുള്ള ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു കുരിശ് നാട്ടി എളുപ്പത്തില്‍ കാര്യം നടത്തുന്ന ചില കുബുദ്ധികളുടെ നീക്കങ്ങളെ ചെറുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി കണ്ടുകെട്ടി എത്രയും പെട്ടെന്ന് കുരിശുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ കെ.പി. സജീവന്, മനോജ് പി.ജി., കെ.വി. രാജു, വി.കെ. മോഹനന്, ചന്ദ്രന് ഇടിഞ്ഞമല, സദാശിവന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: