കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ഉത്തരവാദിയായ രാഹുല്‍ഗാന്ധി നേതൃസ്ഥാനം ഒഴിയണം അല്ലെങ്കില്‍ പിടിച്ചു പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ. രാഹുല്‍ഗാന്ധിയുടെ ഭ്രാന്തന് നയങ്ങളും പരിപാടികളും ജോക്കര്‍ കളിയുമാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് കാരണം. പ്രധാനമന്ത്രിപദം കുട്ടിക്കളിയല്ലെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നരേന്ദ്രമോദിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി സ്തുതിപാഠകരുടെ ഒരു കൂട്ടമാണ്. എ.കെ. ആന്റണി ആദര്‍ശം വെടിഞ്ഞ് സ്തുതിപാഠകനായതില് ദുഃഖമുണ്ടെന്ന് മുസ്തഫ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ പരാജയത്തിന് കാരണക്കാരനായ രാഹുല്‍ഗാന്ധിക്ക് വേണ്ടിയാണ് ആന്റണി നിലകൊണ്ടത്. കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ലെന്ന് പറഞ്ഞ അദ്ദേഹം പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന് പണിയെടുത്തതായി മുസ്തഫ ആരോപിച്ചു. ചാലക്കുടി മണ്ഡലത്തില്‍ ചാക്കോയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടാണ് ചാലക്കുടിയില്‍ ഇന്നസെന്റ് ജയിക്കാന്‍ കാരണമായത്. സര്‍ക്കുലര്‍ ചോര്‍ന്നതിനാല്‍ തൃശൂരില്‍ ക്രിസ്ത്യാനികള്‍ ധനപാലന് വോട്ടുചെയ്തില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: