ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ, വ്യോമയാന വകുപ്പുകള്‍ നല്കിയ അനുമതികളും റദ്ദാക്കണമെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആറന്മുളയുടെ സംസ്കാരത്തെയും പരിസ്ഥിതി പ്രത്യേകതകളേയും ബാധിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിക്ക് നല്കപ്പെട്ട പാരിസ്ഥിതിക അനുമതി റദ്ദുചെയ്ത സുപ്രീംകോടതിയുടെ ഗ്രീന്ബെഞ്ചിന്റെ വിധി കണക്കിലെടുത്ത് പ്രതിരോധ, വ്യോമയാന അനുമതികളും റദ്ദാക്കപ്പെടേണ്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
കെജിഎസ് കമ്പനി തയ്യാറാക്കിയതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ പ്രോജക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി വകുപ്പും പ്രതിരോധ വ്യോമയാന വകുപ്പുകളും ഈ പദ്ധതിക്ക് അനുമതി നല്‍കിയത്. പാരിസ്ഥിതികാനുമതി റദ്ദുചെയ്ത സാഹചര്യത്തില്‍ പ്രതിരോധ, വ്യോമയാന വകുപ്പുകള്‍ നല്‍കിയിട്ടുള്ള അനുമതികളും റദ്ദു ചെയ്യണമെന്ന് സത്യഗ്രഹം അവസാനിപ്പിച്ചു കൊണ്ട് നടന്ന പൊതുയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഈ കമ്പനി നടത്തിയിട്ടുള്ള സാമ്പത്തിക-നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകളും ആരോപണങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നതിനാല്‍ സത്യസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് സിബിഐ അന്വേഷണം നടത്തണമെന്ന് സമ്മേളനം ഐകകണ്ഠേന ആവശ്യപ്പെട്ടു.
കേരള നിയമസഭയിലെ ഭൂരിപക്ഷം എംഎല്‍എമാരും, നിയമസഭാ പരിസ്ഥിതികമ്മിറ്റിയും എതിര്‍ത്തിട്ടും പദ്ധതിയുമായി മുമ്പോട്ടുപോകുകയും പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി എടുക്കുവാനും തീരുമാനിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: