കാഞ്ഞങ്ങാട്: പണത്തിന് വേണ്ടി രണ്ട് കുട്ടികളെ പിതാവ് 3.25 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ രണ്ടര വയസുള്ള പെണ്‍കുട്ടിയെ മംഗലാപുരം സൂറത്കല്ലില്‍ നിന്നും പോലീസ് കണ്ടെത്തി.
സൂറത്കലിലെ വ്യാപാരി സുബ്രഹ്മണ്യന്റെയും ഭാര്യയുടെയും സംരക്ഷണയിലാണ് കുട്ടിയുണ്ടായിരുന്നത്. പ്രസീത എന്നാണ് ഇവര്‍ കുട്ടിക്ക് നല്‍കിയിരുന്ന പേര്. സുബ്രഹ്മണ്യത്തെയും ഭാര്യയെയും കുട്ടിയെയും ഇന്നലെ രാവിലെ ഹൊസ്ദൂര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കുട്ടിയെ കാസര്‍കോട് ശിശുക്ഷേമ സമിതിക്ക് കൈമാറി. തുടര്‍ന്ന് ശനിയാഴ്ച കുട്ടിയെ വീണ്ടും ശിശുക്ഷേമ സമിതി ഓഫീസില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ സുബ്രഹ്മണ്യത്തിന്റെ കൂടെ വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഹൊസ്ദൂര്‍ഗ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ കെ.വി.സുരേന്ദ്രനും സംഘവുമാണ് കുട്ടിയെ കണ്ടെത്തിയത്. കേസിലെ പ്രധാന കണ്ണിയായ മംഗലാപുരത്തെ അഭിഭാഷകയെ ഇനിയും കണ്ടെത്താനായില്ല. ഇടനിലക്കാരായ പ്രതികളും കുട്ടികളുടെ പിതാവും റിമാന്റിലാണ്. ആണ്‍കുട്ടിയെയാണ് ഇനി കണ്ടെത്താനുള്ളത്. അഭിഭാഷകയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സുലൈമാന്റെ ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെയും ഒന്നര വയസുള്ള ആണ്‍കുട്ടിയെയുമാണ് ഒന്നര വര്‍ഷം മുമ്പ് മംഗലാപുരത്തെ അഭിഭാഷക ആശാലത മുഖേന വില്പന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: