തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാന ടൂറിസം സെന്ററുകളെ ബന്ധപ്പെടുത്തി ഓണത്തിനു മുമ്പ് സീ പ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സീ പ്ലെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് വിവിധ തടസങ്ങള്‍ ഉണ്ടായത്. ഇക്കാരണത്താല്‍ ഒരു വര്‍ഷമായി പദ്ധതി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തടസ്സങ്ങള്‍ നീക്കി പ്രവര്‍ത്തനം വിജയകരമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവ് ടൂറിസത്തിന്റെ വിജയമാണ്. കണ്ണൂരില്‍ റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2015 ഡിസംബറോടെ കണ്ണൂരില്‍ വിമാനമിറങ്ങാനുളള സമയബന്ധിത പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, കെ.മുരളീധരന്, ടൂറിസം സെക്രട്ടറി സുമന് ബില്ല, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എം.രഘുദാസ്, എബ്രഹാം ജോര്‍ജ്ജ്, ഇ.എം.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: