ന്യൂദല്‍ഹി: ഇന്‍ഫോസിസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു ബിജി ശ്രീനിവാസ് രാജിവെച്ചു. കമ്പനിയുടെ ഷെയറുകളുടെ മൂല്യം ഇതോടെ എട്ട് ശതമാനത്തോളം ഇടിഞ്ഞു. ശ്രീനിവാസിന്റെ രാജി ജൂണ്‍ പത്തു മുതല്‍ പ്രാബല്യത്തില്‍ വരും. 7.52 കോടി രൂപയായിരുന്നു ഇന്‍ഫോസിസിലെ അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. മറ്റൊരു പ്രമുഖ ഐടി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ശ്രീനിവാസ് നിയമിതനാകുമെന്ന് ബിസിനസ്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദമെടുത്തിട്ടുള്ള ശ്രീനിവാസ് സൂറിച്ച് ആസ്ഥാനമായുള്ള എ.ബി.ബി. എന്ന കമ്പനിയില്‍ 14 കൊല്ലം പ്രവര്‍ത്തിച്ചതിനുശേഷം 1999ലാണ് ഇന്‍ഫോസിസില്‍ ചേര്‍ന്നത്. കഴിഞ്ഞ ജനവരിയിലാണ് ശ്രീനിവാസിനെയും യു.ബി. പ്രവീണ്‍ റാവുവിനെയും കമ്പനി പ്രസിഡന്റുമാരായി നിയമിച്ചത്. എന്റര്‍െ്രെപസ് സൊലൂഷന്‍സ് യൂണിറ്റ് സ്ഥാപിക്കാനും യൂറോപ്പിലെ ബിസിനസ്സ് വളര്‍ത്താനും ശ്രീനിവാസ് നിര്‍ണായക പങ്കുവഹിച്ചെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു.
അടുത്ത ജനുവരിയില്‍ ഷിബുലാല്‍ വിരമിക്കുമ്പോള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് ശ്രീനിവാസോ പ്രവീണ്‍ റാവുവോ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നു. ഒരു കൊല്ലത്തിനിടെ ഇന്‍ഫോസിസ് വിടുന്ന പതിനൊന്നാമത്തെ ഉന്നതനാണ് ശ്രീനിവാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: