അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരണാസിയിലും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര സീറ്റ് ഒഴിഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെയും കോണ്‍ഗ്രസിലെ അജയ് റായിയെയും തോല്‍പ്പിച്ചാണ് മോദി വാരണാസി മണ്ഡലം പിടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായിരുന്ന വാരണാസി സീറ്റ് നിലനിര്‍ത്താനാണ് മോദി സ്വന്തം സംസ്ഥാനത്തു നിന്നുള്ള വഡോദര സീറ്റില്‍ നിന്ന് രാജിവെക്കുന്നത്.
മോദി കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രിയെ അഞ്ചര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വഡോദരയില്‍ തോല്പിച്ചതാണ്. ഇവിടെ ഇനി ഉപതെരഞ്ഞെടുപ്പിന് വേദിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: