തിരുവനന്തപുരം: സര്‍ക്കാരില്‍ ഹിന്ദുസംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള ഹിന്ദു അവകാശ പത്രിക സംബന്ധിച്ച വകുപ്പുതല ചര്‍ച്ച ജൂലൈയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഹിന്ദുസംഘടനാനേതാക്കള്ക്ക് ഉറപ്പുനല്‍കി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനാനേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുനല്‍കിയത്.
മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണത്തലവന് പ്രദീപ്കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം സംബന്ധിച്ചും, മാറാട് കൂട്ടക്കൊല സിബിഐ അന്വേഷണം സംബന്ധിച്ചും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിന്നോക്ക സമൂഹത്തിന് പ്രഖ്യാപിച്ച വിദ്യാഭ്യാസ സംവരണം നാടാര്‍ സമൂഹത്തിനും ലഭ്യമാക്കും. വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ന്യൂനപക്ഷ മാനേജ്മെന്റ് സ്ഥാപനങ്ങളെ ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂഹര്‍ജി സമര്‍പ്പിക്കണമെന്ന ആവശ്യം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
ലമ്പ്സം ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. അക്ഷയ സെന്ററുകള്‍ വഴി ജാതിസര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിലൂടെ സംജാതമായിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കും. 516 ദിവസമായി നടത്തുന്ന അരിപ്പാ ഭൂസമരം സംബന്ധിച്ച് സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
വനവാസികള്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ സ്വന്തം ഭവനനിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ അനുമതി സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, വി. സുശികുമാര്‍, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.റ്റി. ഭാസ്ക്കരന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, നാഷണല്‍ ആദിവാസി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ. ഭാസ്കരന്, എസ്.സി/എസ്.റ്റി സംയുക്തസമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി തഴവസഹദേവന്, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം കെ. പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: