തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത െ്രെടബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമാനത്താവളം നിര്‍മ്മിക്കാനുള്ള അനുകൂല വിധി സമ്പാദിക്കേണ്ടത് കെജിഎസ് കമ്പനിയാണ്. അവര്‍ അനുകൂല വിധി സമ്പാദിച്ചു വന്നാല്‍ വിമാനത്താവള നിര്‍മ്മാണവുമായി മുന്നോട്ടു പോകും. പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ വികസനത്തിന് സര്‍ക്കാര്‍ എതിരുനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യൂത്ത് പാര്‍ളമെന്റ് അംഗങ്ങളായ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. വിധി പഠിച്ചശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് ആറന്മുള എയര്‍പോര്‍ട്ട് എംഡി ജിജി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളും വ്യക്തികളും വിമാനത്താവള നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ റദ്ദാക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. 2013 നവംബര്‍ 18ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം നല്കിയ അനുമതി റദ്ദാക്കിയതോടെ വിമാനത്താവള നിര്‍മ്മാണത്തിനുള്ള സാധ്യതയടഞ്ഞിരിക്കുകയാണ്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന് െ്രെടബ്യൂണല്‍ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് പഠനം നടത്തുന്നതിനോ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്കുമുമ്പാകെ ഹാജരാവുന്നതിനോ ഉള്ള യോഗ്യതയില്ലെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് െ്രെടബ്യൂണല്‍ ചൂണ്ടിക്കാട്ടി.
തണ്ണീര്‍ത്തട സംരക്ഷണ നിയമമുള്‍പ്പെടെയുള്ള കേന്ദ്ര പരിസ്ഥിതിസംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് പരാതിക്കാര്‍ വാദിച്ചു. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അനുശാസിക്കുന്ന പരിസ്ഥിതി നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന്റെ വാദം. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവിലാണ് െ്രെടബ്യൂണല്‍ കഴിഞ്ഞ ദിവസം അനുമതി റദ്ദാക്കിയത്. ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നൂറു ദിവസത്തിലധികമായി സത്യഗ്രഹ സമരം നടന്നു വരികയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: