ന്യൂദല്‍ഹി: ലൈംഗികപീഡന പരാതിയുടെ പേരില്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനാകില്ലെന്ന് പരിസ്ഥിതി മന്ത്രാലയം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ട്രിബ്യൂണല്‍ അധ്യക്ഷനായതിനു ശേഷമല്ല സ്വതന്ത്രകുമാറിനെതിരെ ആരോപണം ഉയര്‍ന്നതെന്നും അതുകൊണ്ടുതന്നെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീംകോടതിയില്‍ സര്‍വീസിലിരിക്കെ, തന്റെ കീഴില്‍ പരിശീലനത്തിന് വന്ന അഭിഭാഷകക്കുനേരെ സ്വതന്ത്രകുമാര്‍ മാനഭംഗ ശ്രമം നടത്തിയെന്നാണ് ആരോപണം. 2011 മേയിലാണ് സംഭവമുണ്ടായത്. വെസ്റ്റ് ബംഗാള്‍ യൂനിവേഴ്സിറ്റി ഓഫ് ജുറീഡിക്കല് സയന്‍സിലെ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: