ഈശ്വരനെ മാതാവായി ആരാധിക്കുന്നതാണ് ഈശ്വര മാതൃഭാവന. ഇംഗ്ലീഷില്‍ ഇതിനെ മായിസം എന്നുപറയുന്നു. പ്രപഞ്ചത്തെ സ്നേഹിക്കുവാനും സേവിക്കുവാനും താല്‍പ്പര്യപ്പെടുന്ന ഒരാള്‍ ഈശ്വരവിശ്വാസിയല്ലെങ്കില് തന്നെയും ഈ പ്രപഞ്ചത്തിനാകെ ഒരു മാതാവുണ്ടെന്നു സങ്കല്പിക്കുന്നത് ആക്ഷേപരഹിതവും യുക്തിയുക്തവും സ്വീകാര്യവും തന്നെയാണ്. അമ്മയും ശിശുവും തമ്മിലുള്ള ബന്ധംപോലെയാണ് ഈ ഈശ്വര മാതൃഭാവന.
ഈശ്വരനെ അമ്മയായി കരുതി ആരാധിക്കുന്നതാണ് മേറ്റ്ല്ലാവിധ ആരാധനാ സമ്പ്രദായങ്ങളെക്കാളും ക്ലേശരഹിതവും പ്രയോജനകരവും ആയിട്ടുള്ളത്. ഈശ്വര തത്വം തികച്ചും ദുരൂഹവും ദുര്വിജ്ഞേയവുമാണെന്ന് വേദാന്തശാസ്ത്രങ്ങള്‍ ഉല്ഘോഷിക്കുന്നു.
ഈശ്വരന്റെ അസ്തിത്വത്തെയോ സ്വരൂപതത്തെയോ നിര്‍ണയിക്കുക മനുഷ്യന്റെ മനസ്സിനോ ബുദ്ധിക്കോ കഴിയുന്നതല്ല. ആയിരത്തി ഒരുനൂറ്റി എണ്‍പത് ഉപനിഷത്തുകളില്‍ അഥവാ വേദാന്തഗ്രന്ഥങ്ങളില്‍ ഒന്നാമത്തേതെന്നു കരുതപ്പെട്ടുവരുന്ന മാണ്ഡൂക്യോപനിഷത്തിലെ രണ്ടാമത്തെ മന്ത്രം ഈശ്വരന്റെ അസ്തിത്വത്തെ അഥവാ ഉണ്മയെ “അയമാത്മാബ്രഹ്മ”(ഈ ആത്മാവുബ്രഹ്മമാകുന്നു) എന്ന മഹാവാക്യം വഴി സിദ്ധാന്തിച്ചശേഷം ഏഴാമത്തെ മന്ത്രത്തില്ക്കൂടി ആ ഈശ്വരസത്തയുടെ സ്വരൂപത്തെയും സ്വഭാവത്തെയും ഇപ്രകാരമാണ് ഉദ്ഗാനം ചെയ്തിട്ടുള്ളത്.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: