ഞാന്‍ പാപി എന്നു കരുതുന്നതെന്തിന്? ഈശ്വരനെ വിശ്വസിച്ചാല്‍ ജന്മജന്മാന്തരങ്ങളിലും അവിടുന്നു കാത്തു രക്ഷിക്കും. സമസ്ത ഭാരങ്ങളും ഭഗവാനില്‍ സമര്‍പ്പിക്കണം.
തിരുവാചകത്തില്‍ പറയുന്നതു നോക്കൂ;
“നായിര് കടൈയാ നായേനൈ-
നയന്തു നീയേ യാട്കൊണ്ടായ്
മായപ്പിറവിയുന്വശമേ-
വൈത്തിട്ടിരുക്കുമതുവന്റി
ആയക്കടവേന്‍ നാനോ താന്‍?
എന്നതോവിങ്കധികാരം?
കായത്തിടുവായുന്നുടൈയ
കഴറ് കീഴ്വൈപ്പായ് കണ്ണുതലേ!”
നായയെക്കാള്‍ നീചനായിട്ടും എന്നെ സംരക്ഷിക്കാന്‍ അവിടുന്നു കൃപ കാണിച്ചു. ജനിമൃതീകളുടെ മായ അവിടുത്തെ വശത്തിലാണ്. പോരെങ്കില്‍ ഇങ്ങനെ വേര്‍തിരിച്ചു നിര്‍ണയം ചെയ്യാന്‍ ഞാനാരാണ്? ഇവിടെ പ്രഭു ഞാനാണോ? അടിയനെ ശരീരങ്ങളിലൂടെ തട്ടിയുരുട്ടാം. അല്ലെങ്കില്‍ അവിടുത്തെ പാദങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താം. എല്ലാം അങ്ങയുടെ ഇഷ്ടം.
തിരുവാചകത്തില്‍ വ്യക്തമാക്കിയ ഈ സമ്പൂര്‍ണ ആത്മസമര്‍പ്പണം വേണം. എന്നെന്നും നമ്മളെ കാക്കുന്നത് അതാണ്.
-രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: