കൊച്ചി: സംസ്ഥാനത്ത് അനധികൃത പണമിടപാട് നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തിവരുന്ന ഓപ്പറേഷന് കുബേരയുടെ അടുത്തഘട്ടത്തില്‍ കാപ (കേരള ആന്റിസോഷ്യല്‍ പ്രിവന്റേഷന്‍ ആക്റ്റ്) ചുമത്തിനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മണിചെയിന്‍ ഉള്‍പ്പടെയുള്ള ഇടപാടുകള്‍ കാപ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കാപ നിയമപ്രകാരമുള്ള മുന്‍കരുതല്‍ തടങ്കല്‍ കാലാവധി ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമായി വര്‍ധിപ്പിക്കുന്നതിനും കരുതല്‍ നടപടിപ്രകാരം തടവിലാകുന്നവരുടെ ഭൗതികസ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് സഹായകമായനിലയിലും നിയമത്തില്‍ ഭേദഗതികൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കാപ നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികള്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. കാപ നിയമത്തെകുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് കുബേര അട്ടിമറിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓപ്പേഷന് കുബേരയുമായിമുന്നോട്ടുപോകുമെന്നും ഗുണ്ടാ, മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായനടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട് ഒരുവിധ രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കില്ലെന്നും അനധികൃത പണമിടപാട് നടത്തുന്നവരെ നിയമത്തിന് മുന്നില്കൊണ്ടുവരികയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അമിത പലിശയും കൊള്ളപ്പലിശയും ഈടാക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നും പണം പിരിച്ചെടുക്കുന്നതിന് ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഉപയോഗിക്കുന്ന പ്രവണത വ്യാപകമാണ്. കേരള പൊലീസ് ഓപ്പറേഷന് കുബേര ആരംഭിക്കുമ്പോള്‍ ഇത്രമാത്രം കേസുകള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമിതപലിശ, അനധികൃതപണമിടപാട് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സഹകരണം, രജിസ്ട്രേഷന് എന്നിവകുപ്പുകളുടെകൂടി സഹകരണത്തോടെ ഓപ്പറേഷന്‍കുബേര ശക്തമായിമുന്നോട്ടുകൊണ്ടുപോകുമെന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.
അമിതപലിശ, അനധികൃത പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട്്് ലഭിച്ച പരാതികള്‍ പരിശോധിക്കുന്നതിന് ജൂണ്‍ 20ന് ഏല്ലാ ജില്ലാ പൊലീസ് മേധാവികളും അദാലത്തുകള്‍ നടത്തുമെന്നും പരാതികള്‍ സുതാര്യമായാണ് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊലീസ് ഉദ്യഗസ്ഥര്‍ മധ്യസ്ഥരായോമറ്റോ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരായും കര്‍ശന നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതപണമിടപാടുകാര്ക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷന്കുബേരപോലെ ശക്തമായ നടപടി മയക്കുമരുന്നുകള്ക്കെതിരായി സംസ്ഥാന വ്യപകമായി ആരംഭിക്കുമെന്നും പൊലീസ് നടപടിയെ ബാധിക്കുമെന്നതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വെള്ളക്കോളര്കുറ്റകൃത്യങ്ങള് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സി ആര് പിസിയും ഐ പി സിയിലും ഭേദഗതി കൊണ്ടുവരുന്നകാര്യ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഫലപ്രദമായ രീതിയില്‍ കാപയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതിന്് സംസ്ഥാന ആഭ്യന്തര വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഓഫീസും ചേര്‍ന്ന് സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന്,ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസഫ് അലി,അഡീഷണല്‍ ചീഫ് സെക്രെട്ടറി (ആഭ്യന്തരം, വിജിലന്‍സ്) നിവേദിത പി ഹരന്, അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്മാരായ കെ. ഐ. അബ്ദുള്‍ റഷീദ്, ടോം ജോസ് പടിഞ്ഞാറെക്കര, കാപ ബോര്‍ഡ് അംഗങ്ങളായ തോമസ് മാത്യു, പോള്‍ സൈമണ്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെഭാഗമായിനടന്ന അക്കാദമിക് സെഷനില്‍ കാപ ബോര്ഡ്് ചെയര്മാന് ജസ്റ്റിസ് വി. രാംകുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: