ഹേഗ്: ലോകകപ്പ് ഹോക്കിയില്‍ ഹൃദയം തകര്‍ക്കുന്ന തോല്‍വിയോടെ ഇന്ത്യ തുടങ്ങി. പൂള് എയിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ യൂറോപ്യന്‍ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയത്തോട് 3-2നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. കളിയുടെ അവസാന മിനിറ്റില്‍ ജോണ്‍ ഡോഹ്മെന്റെ സ്ട്രൈക്കാണ് ബെല്‍ജിയത്തിനെ ജയത്തിലെത്തിച്ചത്.
ബെല്‍ജിയം പന്തില്‍ ആധിപത്യം കൈയാളിയ മത്സരത്തില്‍ ഇന്ത്യയ്ക്കും സാധ്യതയുണ്ടായിരുന്നു. 34-ാം മിനിറ്റില്‍ ഫ്ലോറന്റ് വാന്‍ ഔബെല്‍ ബെല്‍ജിയത്തിന് ലീഡ് നല്കി. രണ്ടാം പകുതിയില്‍ ഒരു ഫീല്‍ഡ് ഗോളിലൂടെ മന്ദീപ് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചു (1-1). പിന്നാലെ അക്ഷദീപ് ഇന്ത്യയ്ക്ക് മുന്‍തൂക്കവും നല്കി (2-1). എങ്കിലും പെനാല്‍റ്റി കോര്‍ണറിന് പൂര്‍ണതയേകി സൈമണ്‍ ഗൗങ്ങ്നാര്ഡ് ബെല്‍ജിയത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു (2-2). ഒടുവില്‍ 70-ാം മിനിറ്റില്‍ ഡോഹ്മെന്‍ ഇന്ത്യയ്ക്ക് പരാജയം വിളമ്പിത്തന്നു (3-2). ഗോളി ശ്രീജേഷ് കിണഞ്ഞു ശ്രമിച്ചെങ്കിലും ബെല്‍ജിയം താരത്തെ തടയാനായില്ല. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഓസ്ട്രേലിയ മലേഷ്യയെ തകര്‍ത്തു (4-0). ഗ്ലെന്‍ ടര്‍ണര്‍ രണ്ടു ഗോളടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: