പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തിലെ കരുത്തരുടെ അങ്കത്തില്‍ ജയം റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവയ്ക്കൊപ്പം. അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ അതിജീവിച്ച് കുസ്നെറ്റ്സോവ പ്രീ- ക്വാര്‍ട്ടറില്‍ കടന്നു, സ്കോര്‍: 6-7, 6-1, 9-7. റുമാനിയയുടെ സിമോണ ഹാലെപ് സ്പെയ്നിന്റെ മരിയ തെരേസ ഫ്ലോറിനെ കീഴടക്കി മുന്നേറി (6-3, 6-0). നാലാം സീഡായ സിമോണെയ്ക്കെതിരെ കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ സ്പാനിഷ് താരത്തിനായില്ല.
അതേസമയം, സെര്‍ബിയന്‍ സുന്ദരി അനാ ഇവാനോവിച്ചിന് മൂന്നാം റൗണ്ടില്‍ അടിതെറ്റി. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയാണ് ഇവാനോവിച്ചിന്റെ വഴിമുടക്കിയത്, സ്കോര്‍: 6-3, 6-3. സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ചും അമേരിക്കയുടെ സൊളാനെ സ്റ്റീഫന്‍സും ഇന്നലെ ജയം കണ്ടവരില്പ്പെടുന്നു.
പുരുഷവിഭാഗത്തില്‍ സ്പെയ്നിന്റെ ക്ലേ കോര്‍ട്ട് വിദഗ്ധന്‍ ഡേവിഡ് ഫെറര്‍ നാലാം റൗണ്ടിലെത്തി. ഇറ്റലിയുടെ ആന്ദ്ര സെപ്പി ഫെററിനു മുന്നില്‍ മുട്ടുകുത്തി (6-2, 7-6, 6-3). ഫെററുടെ നാട്ടുകാരനായ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ലിയണാര്‍ഡോ മെയ റെയും പുറത്തേക്കടിച്ചു (6-2, 7-5, 6-2). വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും കാരാ ബ്ലാക്കും ചേര്‍ന്ന ഇന്ത്യ- സിംബാബ്വെ ജോടി പ്രയാണം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: